വൈത്തിരി: തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയിൽ നിന്നും പണം കവർന്ന് മുങ്ങിയ അതിഥി തൊഴിലാളി പൊലീസ് പിടിയിലായി. അസാം സ്വദേശി ജാക്കിർ ഹുസൈൻ (22) ആണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.
പൊഴുതന കുട്ടിപ്പ ജംഗ്ഷനിൽ താമസിക്കുന്ന ശാന്തയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. തുടർന്ന് കർണാടകയിലെ ചിക് മാംഗ്ലൂരിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം നോക്കി വീടിന്റെ ഓടിളക്കിയാണ് വീട്ടിനുള്ളിൽ കയറിയത്. 10,000 രൂപയാണ് ജാക്കിർ ഹുസൈൻ മോഷ്ടിച്ചത്.
വൈത്തിരി എസ്.ഐ സലീമും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ തേയില തോട്ടത്തിലെ തൊഴിലാളിയായിരുന്നു ജാക്കിർ ഹുസൈൻ. മോഷണം നടത്തിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നു. കർണാടകയിൽ ഒളിവിൽ കഴിയുകയാണ് പൊലീസെത്തി ഇയാളെ പിടികൂടിയത്. ഫോൺ കേന്ദ്രീകരിച്ച് സൈബർ നടത്തിയ അന്വേഷണത്തിലാണ് പ്രതി കർണാടകയിലുണ്ടന്ന് വ്യക്തമായത്. സിവിൽ പൊലീസ് ഓഫീസർമാരായ ആഷ്ലിൻ തോമസ്, ജയ്സൺ, അനീഷ്, വിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |