കോട്ടയം : സോളാർ കമ്മിഷനായി ജസ്റ്റിസ് ശിവരാജനെ നിയമിച്ചത് തന്റെ എതിപ്പ് മറികടന്നാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.
മറ്റൊരു ജഡ്ജിയായിരുന്നു മനസിൽ. അദ്ദേഹത്തോട് നേരിൽ സംസാരിച്ച് അനുവാദവും വാങ്ങി. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എ. ഹേമചന്ദ്രൻ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയതെല്ലാം സത്യമാണ്. മാംസളമായ ചോദ്യങ്ങളാണ് ചോദിച്ചത്. ടേംസ് ഒഫ് റഫൻസിന് പുറത്തേക്ക് പോയത് ആരുടെ പ്രേരണയിലാണെന്ന് അന്വേഷിക്കണം. കമ്മിഷൻ റിപ്പോർട്ടിൽ കാമ്പില്ലാത്തതിനാലാണ് തുടർ നടപടിയെടുക്കാതിരുന്നത്. റിപ്പോർട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. സി.ദിവാകരൻ പറഞ്ഞതും സത്യമാണ്. സോളാർ കേസിന്റെ പേരിൽ നടന്നത് രാഷ്‌ട്രീയ കളിയായിരുന്നു. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് ജോപ്പനെ അറസ്റ്റ് ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥർ ഇക്കാര്യം പറഞ്ഞത്. അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |