SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.25 PM IST

മറുപടി​യി​ൽ മുട്ടി​ടി​ക്കുന്നു

cricket

ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 469 റൺസിന് പുറത്ത്

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റുകൾ നഷ്‌ടമായി

ട്രാവിസ് ഹെഡ് 163ന് പുറത്ത്,സ്റ്റീവൻ സ്മിത്ത് 121

സിറാജിന് നാലുവിക്കറ്റ്,ഷമിക്കും താക്കൂറിനും രണ്ട് വിക്കറ്റ് വീതം

ലണ്ടൻ : ഇന്ത്യയ്ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 469 റൺസിന് ആൾഒൗട്ടായപ്പോൾ. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തി​രി​ച്ചടി​കി​ട്ടി​ത്തുടങ്ങി​. രണ്ടാം ദിവസം കളിനിറുത്തുമ്പോൾ ഇന്ത്യ 151/5 എന്ന നിലയിലാണ്.രോഹിത് ശർമ്മ(15), ശുഭ്മാൻ ഗിൽ(13),ചേതേശ്വർ പുജാര(14), വിരാട് കൊഹ്‌ലി (14),രവീന്ദ്ര ജഡേജ (48) എന്നീ മുൻനിരക്കാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.29 റൺസുമായി അജിങ്ക്യ രഹാനെയും അഞ്ചുറൺസുമായി ശ്രീകാർ ഭരതുമാണ് സ്റ്റംപെടുക്കുമ്പോൾ ക്രീസിൽ

രണ്ടാം ദിവസമായ ഇന്നലെ 327/3 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് ലഞ്ചിന് ശേഷം ആൾഒൗട്ടാവുകയായിരുന്നു. ആദ്യ ദിനത്തിൽ സെഞ്ച്വറി നേടിയിരുന്ന ട്രാവിസ് ഹെഡും 95 റൺസിലെത്തിയിരുന്ന സ്റ്റീവൻ സ്മിത്തും പുറത്തായതോടെയാണ് ഓസീസ് ഇന്നിംഗ്സിന് കർട്ടനിടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. രാവിലെതന്നെ തന്റെ കരിയറിലെ 31-ാം സെഞ്ച്വറി തികച്ച സ്മിത്ത് ഒരറ്റത്ത് തുടർന്നപ്പോൾ 146 റൺസുമായി ബാറ്റിംഗ് തുടരാനെത്തിയ ഹെഡിനെ വ്യക്തിഗത സ്കോർ 163ൽ വച്ച് മുഹമ്മദ് സിറാജ് താഴെയിറക്കി. കീപ്പർ ശ്രീകാർ ഭരതിനായിരുന്നു ക്യാച്ച്. 174 പന്തുകളിൽ 25 ഫോറുകളും ഒരു സിക്സുപറത്തിയാണ് ഹെഡ് അതിവേഗം 163ലെത്തിയത്. സ്മിത്തും ഹെഡും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 285 റൺസാണ്.

ഈ സഖ്യം തകർന്നതോടെ ഇന്ത്യൻ ബൗളർമാ്ുടെ നിരാശ മാറി. ഹെഡിന് പകരമെത്തിയ കാമറൂൺ ഗ്രീനിനെ (6)അധികനേരം വാഴിക്കാതെ ഷമി ശുഭ്മാൻ ഗില്ലിന്റെ കയ്യിലെത്തിച്ചു. തുടർന്ന് ശാർദൂൽ താക്കൂർ സ്മിത്തിനും മടക്കടിക്കറ്റ് നൽകി. 268 പന്തുകളിൽ 19 ബൗണ്ടറികൾ പായിച്ച സ്മിത്തിനെ താക്കൂർ ക്ളീൻ ബൗൾഡാക്കുകയായിരുന്നു. ഇതോടെ 376/5 എന്ന സ്കോറിലായി ഓസീസ്.

തുടർന്ന് ഒരറ്റത്ത് അലക്സ് കാരേ (48) നടത്തിയ പോരാട്ടമാണ് 450കടക്കാൻ കംഗാരുക്കൾക്ക് കരുത്തേകിയത്. 405ൽ വച്ച് മിച്ചൽ സ്റ്റാർക്ക് (5)റൺഒൗട്ടായെങ്കിലും ക്യാപ്ടൻ കമ്മിൻസിനെ(9) കൂട്ടുനിറുത്തി കാരേ 453ൽ എത്തിച്ച ശേഷമാണ് മടങ്ങിയത്. ഒടുവിൽ ജഡേജയാണ് കാരേയെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്. വൈകാതെ ലിയോണിനെയും (9) കമ്മിൻസിനെയും പുറത്താക്കി സിറാജ് ഓസീസ് ഇന്നിംഗ്സിന് കർട്ടനിട്ടു. നാലുവിക്കറ്റ് വീട്ത്തിയ സിറാജ് 28.3 ഓവറിൽ 108 റൺസാണ് വിട്ടുകൊ‌ടുത്തത്. ഷമിയും താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമ്മയെയും (15),ശുഭ്മാൻ ഗില്ലിനെയും (13) ഏഴോവറിനുള്ളിൽ നഷ്‌ടമായി.ഇന്ത്യൻ നായകനെ ഓസീസ് നായകൻ കമ്മിൻസാണ് എൽ.ബിയിൽ കുരുക്കിയത്. അടുത്ത ഓവറിൽ ബോളാണ്ട് ഗില്ലിനെ ബൗൾഡാക്കി. തുടർന്ന് വിരാടും ചേതേശ്വർ പുജാരയും ക്രീസിൽ ഒരുമിച്ചു.എന്നാൽ ഇവർക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല. പുജാരയെ കാമറൂൺ ഗ്രീൻ ബൗൾഡാക്കിയപ്പോൾ കൊഹ്‌ലിയെ സ്റ്റാർക്കിന്റെ പന്തിൽ സ്മിത്ത് പിടികൂടുകയായിരുന്നു. ഇതോടെ ഇന്ത്യ 71/4 എന്ന നിലിയിലായി. തുടർന്ന് ക്രീസിലൊരുമിച്ച രഹാനെയും ജഡേജയും ചേർന്ന് 142ലെത്തിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.