കൊച്ചി: കേസ് ലിസ്റ്റ് ചെയ്യുന്നതിൽ പൊതു മാനദണ്ഡം വേണമെന്നാവശ്യപ്പെട്ടും ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചിൽ ഒരു ദിവസം 20 കേസുകൾ മാത്രം പരിഗണിക്കുന്നത് ചൂണ്ടിക്കാട്ടിയും അഭിഭാഷകനായ യശ്വന്ത് ഷേണായ് നല്കിയ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയിലെ ഓരോദിവസത്തെയും കേസുകളുടെ ലിസ്റ്റിംഗിന്റെ ചുമതല ജഡ്ജിമാർക്കല്ലെന്നും രജിസ്ട്രിക്കാണെന്നും രജിസ്ട്രാർ ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അപ്പീലുകൾ പരിഗണിക്കേണ്ട സാഹചര്യങ്ങളിൽ എണ്ണം പരിമിതപ്പെടുത്തുകയും പഴക്കമുള്ള കേസുകൾക്ക് മുൻഗണന നൽകുകയും ചെയ്യാറുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
കേസിന്റെ വാദത്തിനിടെ മോശമായി പെരുമാറിയെന്ന ജസ്റ്റിസ് മേരി ജോസഫിന്റെ റിപ്പോർട്ടിൻമേൽ യശ്വന്ത് ഷേണായിക്കെതിരെ കോടതിയലക്ഷ്യ ഹർജി കോടതിയുടെ പരിഗണനയിലാണ്. ഫെബ്രുവരി ഒമ്പതിന് ജഡ്ജി റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരം സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |