റായ്പൂർ: ഝാർഖണ്ഡിൽ അനധികൃത ഖനി തകർന്ന് ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. മരണ സംഖ്യ കൂടാൻ സാദ്ധ്യതയുണ്ട്. ധൻബാദ് ജില്ലയിലെ കോളിയറി പ്രദേശത്തുനിന്നും 21 കിലോമീറ്റർ അകലെയുള്ള ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിന്റെ (ബി.സി.സി.എൽ) ഖനിയിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
നൂറുകണക്കിനാളുകളാണ് ഖനനം നടത്താനായി ഖനിയിലേക്ക് ഇറങ്ങിയതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സിന്ദ്രി അഭിഷേക് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിനിടയിൽ ഖനിയുടെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ഖനി തകർന്നുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ പ്രദേശത്തുള്ള സാധാരണക്കാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. പൊലീസും സി.ഐ.എസ്.എഫും സംഭവസ്ഥലത്തെത്തി. പ്രദേശത്ത് പ്രവർത്തിക്കുന്ന എ.ടി. ദേവ് പ്രഭ എന്ന കമ്പനിയാണ് ഖനനം നടത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |