റിയാദ്: സൗദി, റിയാദിലെ പെട്രോൾ പമ്പിൽ തീപിടിത്തം. ഇന്ധനം നിറയ്ക്കാനായെത്തിയ വാഹനത്തിൽ നിന്നാണ് പമ്പിലേയ്ക്ക് തീ പടർന്നത്. വാഹനത്തിൽ നിന്ന് പമ്പിന്റെ മറ്റ് ഭാഗങ്ങളിലും തീ പടർന്നു പിടിച്ചു. സിവിൽ ഡിഫൻസ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും പെട്രോൾ പമ്പിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
അതേസമയം ഉംറ യാത്രയ്ക്കെന്ന പേരിൽ ഭാര്യയെ ദുരുപയോഗം ചെയ്ത സൗദി പൗരന് 20 വർഷം ശിക്ഷ വിധിച്ചു. ഒരുലക്ഷം റിയാൽ പിഴയായും ഒടുക്കണം. ഉംറ യാത്രയ്ക്കെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു പ്രതി ഭാര്യയുടെ കാറിൽ മയക്കുമരുന്ന് ശേഖരം കടത്താൻ ശ്രമിച്ചത്. ജിദ്ദയിലേയ്ക്ക് പ്രവേശിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനിടയിൽ നടന്ന പരിശോധനയിലായിരുന്നു പിടിയിലായത്. ഭാര്യ അറിയാതെ 95 കിലോ ഹഷീഷും 4047 മയക്കുമരുന്നു ഗുളികകളും ഇയാൾ കാറിൽ ഒളിപ്പിച്ചിരുന്നു. കേസിൽ വിചാരണ പൂർത്തിയായതോടെ പ്രതിയ്ക്ക് 20 വർഷവും പിഴയും ശിക്ഷ വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |