ന്യൂഡൽഹി: ചൈനീസ് ടെക് ഭീമൻ ഷവോമിയുടെ ഉന്നതോദ്ദ്യോഗസ്ഥർക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഡയറക്‌ടർ സമീർ റാവു, മുൻ എം.ഡി മനു ജെയിൻ എന്നിവർക്കാണ് അനധികൃത ഇടപാട് കണ്ടെത്തിയതിനെ തുടർന്ന് ഇ.ഡി നോട്ടീസ് അയച്ചത്. ഷവോമി പണം നിക്ഷേപിച്ചിരുന്ന സിറ്റി ബാങ്ക്, എച്ച്.എസ്.ബി.സി ബാങ്ക്, ഡച്ച് ബാങ്ക് എന്നിവർക്കും നോട്ടീസുണ്ട്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷവോമിക്കെതിരായ ഇ.ഡി നടപടി.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ഇഡി നീക്കം. രാജ്യത്തെ മൊബൈൽ ഫോൺ വിപണിയുടെ പ്രധാനപ്പെട്ട പങ്ക് കൈയാളുന്ന ഷവോമിയുടെ ഇടപാടുകൾ അന്വേഷണ ഏജൻസി നിരീക്ഷിച്ചു വരികയായിരുന്നു. ഷവോമി വിവിധ ബാങ്കുകളിലായി അനധികൃതമായി നിക്ഷേപിച്ചിരുന്ന 5,551.27 കോടി രൂപ നേരത്തെ മരവിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |