ന്യൂഡൽഹി: ഗുസ്‌തിതാരങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം പ്രതികരിക്കുമെന്ന് ഗുസ്‌തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗ്.
പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസ് നൽകിയത് പിൻവലിച്ചെന്ന പ്രായപൂർത്തിയാകാത്ത വനിതാ താരത്തിന്റെ പിതാവിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു ബ്രിജ്ഭൂഷൺ.
ലൈംഗികാതിക്രമ പരാതി ഒഴിവാക്കുന്നത് ബ്രിജ്ഭൂഷണിന് സഹായകമാകുമെന്നാണ് സൂചന.
2022ലെ അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പ് ട്രയൽസ് മത്സരത്തിൽ മകൾ തോറ്റതിന്റെ ദേഷ്യത്തിലാണ് ബ്രിജ്ഭൂഷണിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയതെന്ന് പിതാവ് വെളിപ്പെടുത്തിയിരുന്നു.
എല്ലാ വിഷയങ്ങളും കോടതിയുടെ പരിഗണനയിലാണ്. ജൂൺ 15നകം കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കട്ടെ. പൊലീസ് അന്വേഷിക്കുകയാണ്. അതിനുശേഷം ആവശ്യമെങ്കിൽ ഞാൻ സംസാരിക്കും.
ബ്രിജ്ഭൂഷണിനെതിരായ ലൈംഗിക പീഡന കേസിൽ കുറ്റപത്രം ജൂൺ 15നകം സമർപ്പിക്കുമെന്ന് കായികമന്ത്രി അനുരാഗ് താക്കൂർ കഴിഞ്ഞ ദിവസം താരങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു.
മകളോട് വിവേചനം കാട്ടി
ഞങ്ങളെ ഭീഷണപ്പെടുത്തി
ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ടീമിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മകളോട് ബ്രിജ്ഭൂഷൺ വിവേചനം കാട്ടിയെന്ന് പ്രായപൂർത്തിയാകാത്ത താരത്തിന്റെ പിതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു അതിന്റെ പേരിലാണ് കേസ്. അത് പിൻവലിച്ചിട്ടില്ല. ലൈംഗികമായി ഒന്നും ചെയ്തിട്ടില്ല. ഭയന്നാണ് കോടതിയിൽ പുതിയ മൊഴി നൽകിയത്. ഞങ്ങളെ പലരും ഭീഷണപ്പെടുത്തി. അവരുടെ പേരുകൾ വെളിപ്പെടുത്തുന്നില്ല. പേടിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |