കെയ്റോ : ഈജിപ്റ്റിൽ ചെങ്കടൽ തീരത്തുള്ള റിസോർട്ടിന് സമീപം കടലിൽ നിന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ റഷ്യൻ പൗരന് ദാരുണാന്ത്യം. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഗർഘാട നഗരത്തിലെ ഡ്രീം ബീച്ചിലായിരുന്നു സംഭവം. 20നും 25നും ഇടയിൽ പ്രായമുള്ള യുവാവിനെ സ്രാവ് കടിച്ചെടുത്തുകൊണ്ട് വെള്ളത്തിനടിയിലേക്ക് മുങ്ങി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ടൈഗർ ഷാർകാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ പറയുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികൾ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. മേഖലയിൽ രണ്ട് ദിവസത്തേക്ക് നീന്തൽ നിരോധിച്ചു. 2022 ജൂലായിൽ ഇതേ മേഖലയിൽ രണ്ട് സ്ത്രീകൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |