കൊച്ചി: കേരളത്തിൽ ആദ്യമായി 103 പോയം ശസ്ത്രക്രിയകൾ (പെറോറൽ എൻഡോസ്‌കോപ്പിക്ക് മയോട്ടമി) പൂർത്തിയാക്കി വി.പി.എസ് ലേക്ഷോറിലെ മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം. അന്നനാളത്തിന്റെ പ്രവർത്തനവൈകല്യം മൂലം ഭക്ഷണം ഇറക്കാൻ കഴിയാത്ത അവസ്ഥയായ അക്കലേഷ്യ കാർഡിയയുടെ ചികിത്സയിൽ ഏറ്റവും നൂതനവും മികച്ച ഫലവും തരുന്ന ചികിത്സാരീതിയാണിത്. വകുപ്പ് മേധാവി ഡോ.റോയ്. ജെ. മുക്കടയുടെ നേതൃത്വത്തിലുള്ള ടീമാണ് ഈ നേട്ടം കൈവരിച്ചത്.നേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച ഡോക്ടർമാരെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങ് എം.ഡി എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഡോ.ആന്റണി പോൾ ചേറ്റുപുഴ സംബന്ധിച്ചു.
അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ദിവസത്തിനുള്ളിൽ തന്നെ രോഗിക്ക് വെള്ളം കുടിക്കാനും പിന്നീട് സാധാരണ രീതിയിൽ ഭക്ഷണം കഴിക്കാനുമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |