SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.01 PM IST

പരീക്ഷ എഴുതാതെ ആർഷോ ജയിച്ച സംഭവം, മഹാരാജാസ് പ്രിൻസിപ്പലിനെയും അദ്ധ്യാപകനെയും ചോദ്യം ചെയ്തു

arshofd

ഏഷ്യാനെറ്റ് വനിതാ റിപ്പോർട്ടർ കേസിൽ അഞ്ചാം പ്രതി

കൊച്ചി: എഴുതാത്ത പരീക്ഷ ജയിച്ച കേസുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ നൽകിയ പരാതിയിൽ എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിയെയും മുൻകോഴ്സ് കോ ഓർഡിനേറ്ററും അദ്ധ്യാപകനുമായ ഡോ.വി.നോദ് കുമാർ കല്ലോലിക്കലിനെയും ജില്ല ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കേസിൽ ഡോ.വിനോദ് കുമാർ ഒന്നാം പ്രതിയും പ്രിൻസിപ്പൽ രണ്ടാം പ്രതിയുമാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കോളേജിലെ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എ.ഫാസിൽ, ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാർ എന്നിവരാണ് മൂന്നു മുതൽ അഞ്ചുവരെ പ്രതികൾ. ആർഷോയുടെ പരാതിയിൽ പറഞ്ഞ പേരുകൾ പ്രകാരമാണ് അസാധാരണമായ രീതിയിൽ മാദ്ധ്യമപ്രവർത്തകയുടെ പേരിൽ കേസെടുത്തതെന്നാണ് സൂചന. തെറ്റായ റിസൾട്ട് പ്രചരിപ്പിച്ചതിനാണ് ഇവരെ പ്രതികളാക്കിയത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്താൻ വ്യാജരേഖ സൃഷ്ടിക്കൽ, മാനഹാനി ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പരീക്ഷ എഴുതാത്ത തന്നെ ജയിപ്പിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമുള്ള പരാതി ആർഷോ ഡി.ജി.പിക്കാണ് നൽകിയത്. ഇത് കൊച്ചി കമ്മിഷണർക്ക് കൈമാറുകയായിരുന്നു. സിറ്റി പൊലീസിന് കീഴിലുള്ള ജില്ല ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഡിവൈ.എസ്.പി പയസ് ജോർജാണ് നേതൃത്വം നൽകുന്നത്. ഇന്നലെ ഉച്ചയ്ക്ക് പ്രിൻസിപ്പലിനെ കോളേജിലേക്കും വിനോദ് കുമാറിനെ സിറ്റി പൊലീസ് ആസ്ഥാനത്തേക്കും വിളിച്ചുവരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്.

വിവാദത്തിനു പിന്നിൽ ഗൂഢാലോചനയൊന്നുമില്ലെന്നും എൻ.ഐ.സിക്ക് പറ്റിയ പിഴവാണെന്നുമുള്ള നിലപാട് പ്രിൻസിപ്പൽ പൊലീസിനോട് ആവർത്തിച്ചു. ഇതുസംബന്ധിച്ച രേഖകളും കൈമാറിയെന്നാണ് പറയപ്പെടുന്നത്. നെടുമങ്ങാട് കോളേജിൽ നിന്ന് കഴിഞ്ഞ ജൂലായ് അവസാനം പ്രൊമോഷനോടെ മഹാരാജാസിൽ ചുമതലയേറ്റ തനിക്ക് പഴയ കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാജാസിലെ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസ് മൂന്നാം സെമസ്റ്റർ പരീക്ഷാഫലമാണ് വിവാദത്തിലായത്. പരീക്ഷ എഴുതിയിട്ടില്ലാത്ത ആർഷോ ജയിച്ചെന്നായിരുന്നു കോളേജ് വെബ്സൈറ്റിലെ പട്ടികയിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് തന്റെ ബാച്ചല്ലെന്നും പരീക്ഷ നടക്കുമ്പോൾ ജില്ലയിൽ പോലും ഉണ്ടായിരുന്നില്ലെന്നുമാണ് വിവാദമായതോടെ ആർഷോ പ്രതികരിച്ചത്. പക്ഷേ, ആർഷോ പരീക്ഷാഫീസടച്ചിട്ടുണ്ടെന്നായിരുന്നു കോളേജിന്റെ വിശദീകരണം. ആർഷോ വിശദീകരണവുമായി രംഗത്തുവന്നപ്പോൾ ഇതിൽനിന്ന് പ്രിൻസിപ്പൽ പിന്മാറി.

ഡിഗ്രിയും പി.ജിയും ചേർന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് കോഴ്സാണിത്. ഡിഗ്രിക്ക് ആറ് സെമസ്റ്ററും പി.ജിക്ക് നാല് സെമസ്റ്ററുമുണ്ട്. ഇതിൽ മൂന്നാം സെമസ്റ്ററിൽ ആർഷോ റോൾ ഔട്ടായി. തുടർന്ന് പിന്നാലെ വന്ന ബാച്ചിന്റെ നാലാം സെമസ്റ്ററിൽ റീ അഡ്മിഷൻ നൽകുകയായിരുന്നു. അതിനാലാണ് ജൂനിയർ കുട്ടികളുടെ ബാച്ചിൽ ഉൾപ്പെട്ടത്. ഇപ്പോൾ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ആർഷോയെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.