ടെഹ്‌റാൻ : ഇറാനിൽ പൊലീസിന്റെ വെടിയേറ്റ് ഒമ്പതുവയസുകാരന് ദാരുണാന്ത്യം. തെക്ക് പടിഞ്ഞാറൻ ഖുസെസ്താൻ പ്രവിശ്യയിലായിരുന്നു സംഭവം. കുട്ടിയുടെ പിതാവ് ഒരു കാർ മോഷ്ടിച്ച് കടക്കുന്നതിനിടെയാണ് പൊലീസ് വെടിവയ്പുണ്ടായത്.
കുട്ടിയുമായി പിതാവ് മോഷ്ടിച്ച കാറിൽ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ തടയാനായി കാറിന് നേരെ നടത്തിയ വെടിവയ്പാണ് അപകടത്തിൽ കലാശിച്ചത്. നിരവധി തവണ മുന്നറിയിപ്പ് നൽകിയെങ്കിലും കുട്ടിയുടെ പിതാവ് കീഴടങ്ങാൻ തയാറായില്ലെന്നും ഇയാൾക്ക് മയക്കുമരുന്ന് കടത്തടക്കം ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറയുന്നു.
എന്നാൽ, വെടിവയ്പിന് മുമ്പ് പൊലീസ് മുന്നറിയിപ്പ് നൽകിയില്ലെന്ന് പ്രതി പറയുന്നു. കുട്ടിയുടെ മരണത്തിൽ ഇറാനിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |