നിനച്ചിരിക്കാതെയാ,
രണ്ടു ഹൃദയങ്ങളെ ദർശിച്ചു...
പോർക്കളത്തിലെതിരാളി-
യോടൊപ്പമിരിക്കുന്നാ
പൈതൽ,
ഉണ്ണിക്ക് കാവലാളായമ്മയും.
അമ്മതൻ കണ്ണുകൾ
അഭിമാനത്താൽ ജ്വലിക്കുന്നു...
ഉണ്ണീടെ കണ്ണുകളിൽ തീക്ഷ്ണത,
ഇമവെട്ടാതെയാ കണ്ണുകൾ
കരുക്കളുടെ ചലനത്തെ
നിരീക്ഷിച്ചീടുന്നു...
മത്സരം കരുക്കൾ തമ്മിൽ
അവിടെയും വർണ്ണ വിവേചനം,
കറുപ്പും വെളുപ്പും...
പൈതലിറക്കുന്നോരോ പടയാളിയെ,
ഒപ്പം എതിരാളിയും.
ഉണ്ണിതൻ മനം തെല്ലൊന്നു ഭയക്കുന്നു...
അവന്റെ കരങ്ങളോരോന്നും തന്റെ
കുറി ഇട്ട നെറ്റിയിലും
നെറുകയിലും തലോടുന്നു,
ആ നേരം അമ്മമനം നിശ്ചലമാവുന്നു...
അവന്റെ കണ്ണുകൾ പരതുന്നാൾക്കൂട്ടത്തിൽ,
അമ്മയുണ്ടവിടെ തനിക്കായി...
അവന്റെ കാതുകളിൽ മുഴങ്ങീടുന്നു,
അമ്മേടെ പ്രാർത്ഥന...
പുഞ്ചിരി തൂകീടുന്നൊരമ്മയേയും,
മകന്റെ ജയത്തിനായി കാക്കുന്നൊരമ്മയേയും
കണ്ടു, ഒടുവിലവൻ നീക്കിയാവസാന കരു...
ആ നേരമവിടെ ആരവം മുഴങ്ങി
അമ്മ കണ്ണുനീർ തുടച്ചു,
അമ്മേടെ മുഖത്ത് പെയ്തിറങ്ങി
ഉണ്ണിയെ ഓർത്ത് അഭിമാനം...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |