SignIn
Kerala Kaumudi Online
Wednesday, 29 November 2023 12.03 PM IST

ലിബിയ പ്രളയം: പ്രതിഷേധക്കാർ ഡെർന മേയറുടെ വീട് കത്തിച്ചു

k

ട്രിപ്പോളി: കഴിഞ്ഞ ആഴ്‌ചയുണ്ടായ മഹാപ്രളയത്തിന് ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ ലിബിയൻ നഗരമായ ഡെർനയിലെ മേയറുടെ വീട് കത്തിച്ചു. ലിബിയയുടെ കിഴക്കൻ ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് അവർ ഇന്നലെ രാത്രി നഗരത്തിലെ പ്രധാന സ്ഥലമായ സഹാബ മസ്ജിദിൽ ഒത്തുകൂടി. ഡെർനയുടെ മുഴുവൻ സിറ്റി കൗൺസിലിനെയും ഇപ്പോൾ പിരിച്ചുവിട്ടിരിക്കുകയാണ്. ഇന്റർനെറ്റ്, ടെലിഫോൺ ആക്‌സസ് എന്നിവയും അടച്ചുപൂട്ടുകയും മാദ്ധ്യമപ്രവർത്തകർ പിരിഞ്ഞുപോകാൻ ഉത്തരവിടുകയും ചെയ്തു. പഴയതും തകർന്നതുമായ രണ്ട് അണക്കെട്ടുകൾ പൊട്ടി നഗരം വെള്ളത്തിനടിയിലായതിനെ തുടർന്ന് 10,000-ത്തിലധികം ആളുകളെ ഔദ്യോഗികമായി കാണാതായി. എന്നാൽ 4,000 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യു.എൻ പറയുന്നു. തങ്ങളുടെ ഒരു ടീമിന് ഡെർണയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചതായി യു.എൻ പറഞ്ഞു. സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ, എമർജൻസി മെഡിക്കൽ ടീമുകൾ, ഇതിനകം ഡെർനയിലുള്ള യു.എൻ സഹപ്രവർത്തകർ എന്നിവർ പ്രവർത്തനം തുടരുന്നുവെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും,” യു.എന്നിന്റെ മാനുഷിക സംഘടനയായ വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നിരുന്നാലും, ഒരു യു.എൻ ടീം ഇന്ന് ബെൻഗാസിയിൽ നിന്ന് ഡെർനയിലേക്ക് പോകേണ്ടതായിരുന്നു, പക്ഷേ മുന്നോട്ട് പോകാൻ അവർക്ക് അനുവാദം നൽകി്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഡെർനയുടെ മേയറായ അബ്ദുൽമേനം അൽ-ഗൈത്തിയുടെ വീട് ജനങ്ങളുടെ രോഷത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. വൻതോതിൽ മഴ പെയ്യുമെന്ന് അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്ന ഉദ്യോഗസ്ഥർ തങ്ങൾക്ക് വേണ്ടത്ര മുന്നറിയിപ്പ് നൽകിയില്ലെന്ന് താമസക്കാർ പറയുന്നു. ഉദ്യോഗസ്ഥർ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും, ഒഴിഞ്ഞുമാറാൻ പറയുന്നതിന് പകരം തങ്ങൾക്ക് വീട്ടിൽ തന്നെ തുടരാനുള്ള മുന്നറിയിപ്പ് നൽകിയെന്നും അവർ ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, 1
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.