ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം യുവാവ് ഭാര്യയുടെ വിവാഹ സാരിയിൽ തൂങ്ങിമരിച്ചു. തമിഴ്‌നാട് റാണിപ്പേട്ട് സ്വദേശി ശരവണൻ (27) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ശരവണനും ചെങ്കൽപേട്ട് സ്വദേശിയായ ശ്വേത (21)യും തമ്മിലുള്ള വിവാഹം നടന്നത്.
പുലർച്ചെ ശ്വേതയുടെ നിലവിളി കേട്ടാണ് വീട്ടുകാർ വിവരമറിയുന്നത്. മുറിയിൽ നിന്ന് ഓടി പുറത്തിറങ്ങിയ ശ്വേത ബോധരഹിതയായി വീണു. തുടർന്ന് മാതാപിതാക്കൾ മുറിക്കുള്ളിൽ നോക്കിയപ്പോഴാണ് ശരവണനെ വിവാഹ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ചെങ്കൽപേട്ട് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്ന ശരവണനും ശ്വേതയും കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരും ചേർന്ന് ആഡംബരമായാണ് വിവാഹം നടത്തിയത്. ഇന്നലെ രാത്രി ശ്വേതയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച ശരവണൻ ഹണിമൂണിന് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെ പറ്റിയും പറഞ്ഞിരുന്നു. ശരവണന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |