കൊച്ചി: സൗദി യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ വ്ലോഗർ ഷാക്കിർ സുബ്‌ഹാനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഷാക്കിർ വിദേശത്ത് തുടരുന്നതിനാലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഷാക്കിർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേയ്ക്ക് ഇല്ലെന്നുമുള്ള വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചിരുന്നു.
29കാരിയായ സൗദി യുവതിയാണ് കേസിലെ പരാതിക്കാരി. ഈ മാസം 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷാക്കീർ സുബ്‌ഹാൻ ഹോട്ടലിലെത്തിയത്. ഈ സമയം യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ, പിന്നീട് ഇയാൾ പുറത്തേക്ക് പോയ സമയത്താണ് ഷാക്കീർ പീഡന ശ്രമം നടത്തിയതെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.
വിദേശത്തേക്ക് കടന്ന പ്രതി ഉടൻ നാട്ടിലേയ്‌ക്ക് ഇല്ലെന്ന വിവരം ലഭിച്ചതായി പൊലീസ് പറയുന്നു. ഷാക്കീർ സുബ്‌ഹാൻ നാട്ടിലെത്തിയ ശേഷം ചോദ്യം ചെയ്യാനായി വിളിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, നാട്ടിലെത്താത്ത സാഹചര്യത്തിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |