തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ സംസ്ഥാന സർക്കാരിന് വിമർശനം. വകുപ്പുകളുടെ പ്രവർത്തനത്തിനായി പണം അനുവദിക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നായിരുന്നു പ്രധാന വിമർശനം. പാർട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുകയാണ്. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലായിരിക്കുമ്പോഴുംസർക്കാരിൽ ധൂർത്താണ് നടക്കുന്നതെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനം ഉയർന്നു. സംസ്ഥാനത്തിന് നൽകേണ്ട വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണ്. ഇടതുപക്ഷത്തെ മുൻ മുഖ്യമന്ത്രിമാർ പലരും കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ലെന്നും ചോദ്യമുയർന്നു. സഹകരണ മേഖലയിൽ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. അങ്ങനെ പറഞ്ഞ് കൈയൊഴിയാതെ നിക്ഷേപകർക്ക് പണം മടക്കി നൽകുകയാണ് വേണ്ടതെന്നും പ്രതിനിധികൾ പറഞ്ഞു. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. അല്ലാത്തപക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |