ഹ്വാംഗ്‌ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ മൂന്നാം സ്വർണം സ്വന്തമാക്കിയത്. 41 വർഷത്തിന് ശേഷമാണ് അശ്വാഭ്യാസത്തിൽ ഇന്ത്യ സ്വർണം നേടുന്നത്. ടീം ഇനത്തിൽ സുദിപ്തി ഹജേല, ദിവ്യാകൃതി സിംഗ്, ഹൃദയ് വിപുൽ ഛെദ്ദ, അനുഷ് അഗർവല്ല എന്നിവരാണ് അഭ്യാസത്തിൽ വിജയിച്ചത്.
മത്സരത്തിൽ ചൈന വെള്ളിയും ഹോംങ്കോംഗ് വെങ്കലവും നേടി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 14-ാം മെഡലാണിത്. ചൊവ്വാഴ്ച സെയ്‌ലിംഗിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. നേഹ ഠാക്കൂറാണ് ഇന്ത്യയ്‌ക്കായി ആദ്യ മെഡൽ സ്വന്തമാക്കിയത്. മദ്ധ്യപ്രദേശിലെ ദേവാസ് സ്വദേശിനിയായ 17കാരി കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ സെയ്‌ലിംഗ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കായി വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു.
പുരുഷൻമാരുടെ വിന്‍ഡ്സർഫർ ആര്‍എസ് എക്സ് വിഭാഗം സെയ്‍ലിങ്ങിൽ ഈബാദ് അലി വെങ്കലം സ്വന്തമാക്കി. പുരുഷൻമാരുടെ 100 മീറ്റർ റിലേ നീന്തലിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നു. മലയാളി താരം സജൻ പ്രകാശ് ഉൾപ്പെട്ട ടീമാണ് നാലാമതായി ഫിനിഷ് ചെയ്തത്. പുരുഷൻമാരുടെ സ്ക്വാഷ് ഗ്രൂപ്പ് ഇനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സിംഗപ്പൂരിനെ തോൽപിച്ചു. 3-0നാണ് ഇന്ത്യയുടെ വിജയം. അടുത്ത മത്സരത്തിൽ ഖത്തറാണ് ഇന്ത്യയുടെ എതിരാളികള്‍.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |