മോസ്കോ: റഷ്യയുടെ കരിങ്കടൽ സേനാ കമാണ്ടർ അഡ്മിറൽ വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടെന്ന വാദവുമായി യുക്രെയിൻ. എന്നാൽ അഡ്മിറൽ കൊല്ലപ്പെട്ടില്ലെന്നതിന് തെളിവുമായി റഷ്യ രംഗത്ത്.
സെവാസ്റ്റോപോളിലെ കപ്പൽ ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ സോകോലോവ് കൊല്ലപ്പെട്ടുവെന്നാണ് യുക്രെയ്ൻ ആരോപിച്ചത്. ഈ ആരോപണം തള്ളിക്കൊണ്ടാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അതിന്റെ കരിങ്കടൽ കപ്പലിന്റെ കമാൻഡർ വിക്ടർ സോകോലോവ് വീഡിയോ കോളിലൂടെ പ്രതിരോധ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്. വീഡിയോയിൽ, പ്രതിരോധ മന്ത്രി സെർജി ഷോയിഗു, മുതിർന്ന അഡ്മിറൽമാർ, സൈനിക മേധാവികൾ എന്നിവരുമായി സോകോലോവ് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്.
ഇന്നലെയാണ് യുക്രെയിൻ സേന സൊഖോലോവ് കൊല്ലപ്പെട്ടെന്ന അവകാശവാദം ഉയർത്തിയത്. റഷ്യക്കുണ്ടായ വൻ തിരിച്ചടികളിലൊന്നായാണ് സൊഖോലോവിന്റെ മരണമെന്ന് യുക്രെയിൻ പറഞ്ഞത്.
ക്രിമിയയിലെ സെവാസ്റ്റോപോളിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന 33 ഉദ്യോഗസ്ഥർക്കൊപ്പമാണ് വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടതെന്നാണ് വാദം. റഷ്യയിലെ ഏറ്റവും മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥരിലൊരാളാണ് വിക്ടർ സൊഖോലോവ്. ക്രിമിയയിൽ യുക്രെയിൻ ആക്രമണം ശക്തമായതിന് പിന്നാലെ റഷ്യ കൂടുതൽ ഉദ്യോഗസ്ഥരേയും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. റഷ്യൻ താവളമായിരുന്ന മേഖലയാണ് ക്രിമിയ.
19 മാസമായി തുടരുന്ന യുദ്ധത്തിൽ യുക്രൈനെതിരായ ആകാശ പോരിന് റഷ്യക്ക് താവളമായിരുന്ന മേഖലയാണ് ക്രീമിയ.
കീവിന്റെ സുപ്രധാന തിരിച്ചടികളിലൊന്നായാണ് വിക്ടർ സൊഖോലോവിന്റെ കൊലയെ യുക്രൈൻ വിശേഷിപ്പിക്കുന്നത്. 2014ലാണ് റഷ്യ ക്രീമിയ യുക്രൈനിൽ നിന്ന് പിടിച്ചെടുത്തത്. കരിങ്കടലിലെ സേനാ വിന്യാസത്തിന്റെ ഹെഡ്ക്വാട്ടേഴ്സിനെ നേരെയുണ്ടായ ആക്രമണത്തിൽ 34 ഉദ്യോഗസ്ഥർ കൊല്ലപ്പട്ടതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 105ഓളം പേര്‍ക്കാണ് മിസൈൽ ആക്രമണത്തിൽ പരിക്കേറ്റതെന്നാണ് വിവരം. ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിനെ ഇനി പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത രീതിയിൽ തകർത്തതായാണ് യുക്രൈൻ അവകാശപ്പെടുന്നത്.
ടെലിഗ്രാം മെസേജിംഗ് ആപ്പിലാണ് പ്രത്യേക സേന ഇക്കാര്യം വിശദമാക്കിയത്. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണവും പരിക്കേറ്റവരുടെ എണ്ണവും യുക്രൈന്‍ എങ്ങനെ കണ്ടെത്തിയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. അതേസമയം ആക്രമണത്തിന് ശേഷമുള്ള റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ഒരാളെ കാണാതായെന്നാണ് റഷ്യ വിശദമാക്കിയത്.
ഇയാൾ കൊല്ലപ്പെട്ടതായി റഷ്യ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. അഞ്ച് മിസൈലുകളെ നിര്‍വീര്യമാക്കിയെന്നും റഷ്യ അവകാശപ്പെടുന്നുണ്ട്. ഈ മാസം ആദ്യത്തിൽ യുക്രൈൻ കരിങ്കടലിലെ നാവികസേനാ കേന്ദ്രത്തില്‍ 10 ക്രൂയിസ് മിസൈൽ വർഷിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വിശദമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |