മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018ന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി. മികച്ച അന്താരാഷ്ട്ര ചലച്ചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രത്തെ തിരഞ്ഞെടുത്തത്. എവരിവൺ ഈസ് എ ഹീറോ എന്ന ടാഗ്‌ലൈനോടെ അവതരിപ്പിച്ച ചിത്രത്തിൽ, 2018ൽ മഹാപ്രളയവും മലയാളികളുടെ മനോധൈര്യവും ഒത്തൊരുമയുമായിരുന്നു പ്രമേയം. ചിത്രം 200 കോടി ക്ളബിൽ ഇടം പിടിച്ചിരുന്നു. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരേൻ, ലാൽ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ജോയ് മാത്യു, ജിബിൻ, ജയകൃഷ്ണൻ, ഷെബിൻ ബക്കർ, ഇന്ദ്രൻസ്, സുധീഷ്, സിദ്ദിഖ്, തൻവി റാം, വിനീത കോശി, ഗൗതമി നായർ, ശിവദ, അപർണ ബാലമുരളി തുടങ്ങിയ വൻ താരനിര ചിത്രത്തിൽ വേഷമിട്ടു. വേണു കുന്നപ്പിള്ളി, ആന്റോ ജോസഫ്, സി. കെ. പത്മകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജ് ആണ്. 1997 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഗുരു ആയിരുന്നു ഓസ്കാർ എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. ലിജോ ജോസ് പെല്ലിശേരി ചിത്രം ജെല്ലിക്കെട്ടിനും ഓസ്കാർ എൻട്രി ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |