SignIn
Kerala Kaumudi Online
Sunday, 03 December 2023 1.14 PM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ നിക്ഷേപം, ഉന്നതബന്ധം ആരോപിച്ച് ഇ ഡി

karuvannur-scam

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷനെ ഇ ഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. കേസിൽ ഉന്നതബന്ധം വ്യക്തമായെന്നാണ് ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ അറസ്റ്റിലായ അരവിന്ദാക്ഷനെയും മുൻ ബാങ്ക് അക്കൗണ്ടന്റ് ജിൽസിനെയും എറണാകുളം സബ് ജയിലിലേയ്ക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു.

അരവിന്ദാക്ഷനെ കൂടാതെ കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ഇ ഡിയുടെ വാദം. വായ്പാ തട്ടിപ്പിനെ സംഘടിത കുറ്റകൃത്യമെന്നാണ് ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. അരവിന്ദാക്ഷനുമായി ബന്ധപ്പെട്ട മറ്റ് ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്ര ഏജൻസി അന്വേഷിക്കുന്നുണ്ട്.

അരവിന്ദാക്ഷന് കരുവന്നൂരിൽ 50 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമുള്ളതായി ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടാതെ അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയ്ക്ക് പെരിങ്ങണ്ടൂർ ബാങ്കിൽ 63 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. എന്നാൽ 1600 രൂപയുടെ കാർഷിക പെൻഷൻ മാത്രമാണ് അമ്മയുടെ വരുമാനം. കൂടാതെ ഈ അക്കൗണ്ടിന്റെ നോമിനി സതീഷ് ,കുമാറിന്റെ സഹോദരനാണെന്നും ഇ ഡി വ്യക്തമാക്കി.

സതീഷ് കുമാറും അരവിന്ദാക്ഷനും ഒരുമിച്ച് വിദേശയാത്ര നടത്തിയതായും ഇ ഡി പറയുന്നു. ചാക്കോ എന്ന വ്യക്തിയോടൊപ്പവും അരവിന്ദാക്ഷൻ വിദേശയാത്ര നടത്തിയിട്ടുണ്ട്. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളും ഇ ഡി പരിശോധിച്ച് വരികയാണ്. എന്നാൽ മേൽപ്പറഞ്ഞ പല കാര്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് അരവിന്ദാക്ഷൻ പ്രതികരിക്കുന്നില്ല എന്നാണ് ഇ ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KARUVANNUR, BANK, SCAM, CPM, ED, REMAND, REPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.