ദോഹ: രാജ്യത്ത് വിസ കച്ചവടം നടത്തിയ രണ്ടുപേർ പിടിയിൽ. അറബ് വംശജനും ഏഷ്യാക്കാരനുമാണ് ഖത്തറിൽ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച് ആന്റ് ഫോളോ അപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ഇവർ ഒന്നിലേറെ തട്ടിപ്പ് കമ്പനികൾ വഴിയാണ് പ്രവർത്തിച്ചിരുന്നത് എന്നാണ് വിവരം. സാമ്പത്തിക നേട്ടം ലക്ഷ്യംവച്ച് നിയമലംഘനം നടത്തിയ പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി ഖത്തർ കർശന പരിശോധനകൾ നടപ്പിലാക്കിയിരുന്നു. വാഹനങ്ങളുടെ ശബ്ദ മലിനീകരണത്തിനും ടിന്റഡ് ഫിലിമുകളുടെ ഉപയോഗവും അടക്കമുള്ള നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികളാണ് ഗതാഗത മന്ത്രാലയം സ്വീകരിക്കുന്നത്.
അനുവദനീയമായ പരിധിയിലും അധികമായി വാഹനത്തിന്റെ എൻജിൻ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടോ, കാഴ്ചപരിമിതിയുണ്ടാക്കുന്ന തരത്തിലെ ടിന്റഡ് ഫിലിമുകൾ ഉപയോഗിക്കുന്നുണ്ടോ എന്നിവ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇരുണ്ട ടിന്റഡ് ഫിലിമുകൾ ഉപയോഗിച്ചതിന് മാത്രം കഴിഞ്ഞ എട്ട് മാസത്തിനിടയിൽ 10,173 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായാണ് കണക്ക്.
ശബ്ദമലിനീകരണത്തിന് 4,405 ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. വാഹനത്തിന്റെ എൻജിൻ ഉപയോഗിച്ചുള്ള ശബ്ദ മലിനീകരണം. കൂടാതെ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച് വാഹനത്തിന്റെ ശബ്ദം വർദ്ധിപ്പിക്കുക, അമിത വേഗത എന്നിവയെല്ലാം പരിശോധനയിൽ പിടിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച ലുസെയ്ൽ മേഖലയിലും പരിശോധന നടത്തിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |