SignIn
Kerala Kaumudi Online
Thursday, 30 November 2023 1.06 AM IST

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഉടനടി നടപടി; പ്രധാനമന്ത്രി മോദിയ്‌ക്ക് നന്ദിയറിയിച്ച് നടൻ വിശാൽ

thanks

ചെന്നൈ: മാർക്ക് ആന്റണി ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി എന്ന തന്റെ പരാതിയിൽ ഉടനടി നടപടിയുണ്ടായതിൽ നന്ദിയറിയിച്ച് നടൻ വിശാൽ. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറര ലക്ഷം രൂപ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ടി വന്നുവെന്ന് സൂചിപ്പിക്കുന്ന വീഡിയോ നടൻ എക്‌സിലൂടെ പങ്കുവച്ചിരുന്നു. വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻ‌ഡെയെയും ടാഗ് ചെയ്‌തിരുന്നു. സംഭവത്തിൽ ഉടൻ നടപടിയുണ്ടായതോടെ അഴിമതിയ്‌ക്ക് ഇരയായ ആളുകൾക്ക് നീതി ലഭിക്കും എന്നത് തന്നെപ്പോലെ സാധാരണക്കാരന് തൃപ്‌തി നൽകുന്നതായി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വിശാൽ പറഞ്ഞു.

താൻ ഉന്നയിച്ച വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് നടൻ നന്ദി പറഞ്ഞു. പ്രധാനമന്ത്രിക്കും മഹാരാഷ്‌ട്രാ മുഖ്യമന്ത്രിക്കും തന്റെ നന്ദി അറിയിച്ച വിശാൽ അഴിമതിക്കാരോ അഴിമതി നടത്താൻ ഉദ്ദേശിക്കുന്നവരോ ആയ സർക്കാരുദ്യോഗസ്ഥർ ഇത് ഉദാഹരണമായി എടുക്കണമെന്നും സർക്കാർ ഉദ്യോഗസ്ഥർ അഴിമതിയുടെ പടവ് തിരഞ്ഞെടുക്കാതെ നേരായ വഴിയിലൂടെ വേണം രാജ്യത്തെ സേവിക്കാനെന്നും എക്സിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

സെപ്‌തംബർ 28ന് മുംബയ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കറ്റിൽ നിന്ന് തനിക്ക് നേരിട്ട അനുഭവം നടൻ പങ്കുവച്ചതിന് പിന്നാലെ കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന് മൂന്ന് ലക്ഷവും യു/എ സർട്ടിഫിക്കറ്റിനായി മൂന്നര ലക്ഷം രൂപയുമാണ് രണ്ടുപേരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടി വന്നത് എന്നായിരുന്നു നടന്റെ പരാതി. സിനിമ റിലീസിന് ഇടനിലക്കാരിയ്‌ക്ക് പണം നൽകുകയല്ലതെ വഴിയുണ്ടായില്ലെന്നും വിശാൽ പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR VISHAL, THANKS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.