SignIn
Kerala Kaumudi Online
Sunday, 10 December 2023 4.06 PM IST

മുഖ്യ വ്യവസായ മേഖലയിൽ 12% വളർച്ച

core-industry

ന്യൂഡൽഹി: രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകൾ ആഗസ്റ്റിൽ 12.1 ശതമാനം മൊത്തം വളർച്ച നേടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ വളർച്ച കുറവായിരുന്നു. കൽക്കരി, ക്രൂഡ് ഓയിൽ, സ്റ്റീൽ, സിമന്റ്, വൈദ്യുതി, രാസവളങ്ങൾ, റിഫൈനറി ഉത്‌പന്നങ്ങൾ, പ്രകൃതിവാതകം എന്നിവയെയാണ് ഇന്ത്യയുടെ എട്ട് മുഖ്യവ്യവസായ മേഖലകളായി കണക്കാക്കുന്നത്.

ജൂലായിലെ കണക്ക് 8.0 ശതമാനത്തിൽ നിന്ന് 8.4 ശതമാനമായി പുതുക്കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2022 ആഗസ്റ്റിൽ പ്രധാന മേഖലയുടെ വളർച്ച 4.2 ശതമാനമായിരുന്നു.

ഏപ്രിൽ-ആഗസ്റ്റ് മാസങ്ങളിൽ, മുഖ്യ മേഖലകളുടെ ഉത‌്‌പാദന വളർച്ച 7.7 ശതമാനമാണ്. 2022-23ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇത് 10.0 ശതമാനമാണ്.

മേഖല തിരിച്ചുള്ള വളർച്ച

സിമന്റ് (18.9 ശതമാനം), കൽക്കരി (17.9 ശതമാനം), വൈദ്യുതി (14.9 ശതമാനം), സ്റ്റീൽ (10.9 ശതമാനം), പ്രകൃതി വാതകം (10.0 ശതമാനം) എന്നിങ്ങനെ അഞ്ച് മുഖ്യ വ്യവസായങ്ങൾ ആഗസ്റ്റിലെ ഉത്‌പാദനത്തിൽ ഇരട്ട അക്ക വളർച്ച നേടി. ആഗസ്റ്റിലെ കൽക്കരിയുടെയും വൈദ്യുതിയുടെയും ഉത്പാദനത്തിലെ വർദ്ധന 14 മാസത്തിനിടയിലെ ഏറ്റവും ഉയരത്തിലാണ്. അതേസമയം സിമന്റ് 9 മാസ കാലയളവിലെയും പ്രകൃതി വാതകം 18 മാസങ്ങളിലെയും ഉയർന്ന വളർച്ച നേടി.

റിഫൈനറി ഉത്‌പാദനം ജൂലായിലെ 3.6 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി വർദ്ധിച്ചു. 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്നതാണിത്. ക്രൂഡ് ഓയിൽ ഉത്‌പാദനത്തിൽ 2.1 ശതമാനം വർദ്ധനയാണ് ഉണ്ടായത്. 14 മാസങ്ങൾക്കിടെ ആദ്യമായി ജൂലായിലാണ് ക്രൂഡ് ഉത്‌പാദനം വളർച്ച പ്രകടമാക്കിയത്. എന്നാൽ രാസവള മേഖല ജൂലായിലെ 3.3 ശതമാനത്തിൽനിന്ന് ആഗസ്റ്റിൽ 1.8 ശതമാനം കുറഞ്ഞ ഉത്പാദന വളർച്ചയാണ് രേഖപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.