തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ പ്രധാന ക്ലബുകളിലൊന്നായ ട്രിവാൻഡ്രം ക്ലബിൽ ചീട്ടുകളി സംഘം പിടിയിൽ. പണം വച്ച് ചീട്ടുകളി സംഭവത്തിൽ ഏഴുപേരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 5.6 ലക്ഷം പിടിച്ചെടുത്തു.
പണം വച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് വൈകിട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാൻഡ്രം ക്ലബിലെത്തി പരിശോധന നടത്തിയത്.. ക്ലബിലെ അഞ്ചാം നമ്പർ ക്വാർട്ടേഴ്‌സിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെത്തിയ കാറും പൊലീസ് പരിശോധിച്ചു.
യുണൈറ്റഡ‌് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി എസ്.ആർ. വിനയകുമാറിന്റെ വപേരിലാണ് മുറി എടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരനാണ് എസ്.ആർ. വിനയകുമാർ. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വിനയകുമാർ പറഞ്ഞിട്ടാണ് ക്വാർട്ടേഴ്സ് നൽകിയതെന്നാണ് ക്ലബ് അധികൃതർ പറയുന്നത്. . എന്നാൽ മുറിയെടുത്തത് ആരാണെന്ന് അറിയില്ലെന്നാണ് വിനയകുമാർ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |