കൊച്ചി: സിനിമാ പ്രവർത്തകരുടെ സംഘടനയായ ഇഫ്മയെ (ഇന്ത്യൻ ഫിലിം മേക്കഴ്‌സ് അസോസിയേഷൻ) അപകീർത്തിപ്പെടുത്താൻ ഫിലിംചേംബർ ശ്രമിക്കുന്നതായി പരാതി. ഇഫ്മയിൽനിന്ന് നീക്കംചെയ്തവരെ കൂട്ടുപിടിച്ചാണ് ഇതിന് നീക്കമെന്ന് സംഘടനാ ഭാരവാഹികൾ ആരോപിച്ചു.
2022ൽ സ്ഥാപിച്ച സംഘടനയാണ് ഇഫ്മ. നിസാരമായ അംഗത്വഫീസാണ് ഈടാക്കുന്നത്. നിലവിൽ 300ൽപ്പരം അംഗങ്ങളാണുള്ളത്. സംഘടനയുടെ നേതൃത്വത്തിൽ അഞ്ച് സിനിമകൾ ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്. നിർമ്മാതാക്കൾ മുതൽ പ്രൊഡക്ഷൻ ബോയ്സിനുവരെ പ്രവർത്തിക്കാവുന്ന സംഘടനയാണിത്. ബാനർ രജിസ്‌ട്രേഷൻ, ടൈറ്റിൽ രജിസ്‌ട്രേഷൻ, സെൻസറിംഗ് എന്നിവയ്ക്ക് ആവശ്യമായ എല്ലാ സഹായവും സംഘടന ചെയ്തുവരുന്നുണ്ട്. ഫിലിം ചേംബറിന്റെ പ്രധാന ഭാരവാഹി യൂട്യൂബ് ചാനൽവഴി തങ്ങളെ അപകീർത്തിപ്പെടുത്തുന്നവിധം പ്രസ്താവനകൾ നടത്തിയതായി ഇഫ്മ പ്രവർത്തകർ പറഞ്ഞു. സോളമൻ ജോർജ്, കൃഷ്ണകുമാർ, ഡോ. അഗസ്റ്റിൻ, പ്രശാന്ത്കുമാർ, ശശി പെരിന്തൽമണ്ണ, അനീഷ്, അജിമോൻ, വിനീത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |