ന്യൂഡൽഹി: യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങൾക്ക് ജിപിഎസ് സിഗ്നൽ നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവാകുന്നതോടെ ആശങ്ക പ്രകടിപ്പിച്ച് ഡിജിസിഎ എല്ലാ ഇന്ത്യൻ എയർലൈനുകൾക്കും മുന്നറിയിപ്പ് നൽകി. ചില കൊമേഴ്സ്യൽ വിമാനങ്ങൾക്ക് മിഡിൽ ഈസ്റ്റ് ഭാഗങ്ങളിലേക്ക് എത്തുമ്പോൾ ജിപിഎസ് സിഗ്നൽ നഷ്ടപ്പെടുന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഡിജിസിഎ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വിമാനങ്ങളുടെ സഞ്ചാരത്തെ നിയന്ത്രിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റ്‌ലൈറ്റ് സിസ്റ്റം നേരിടുന്ന ഇത്തരം ഭീഷണികൾ കാരണം അടുത്തകാലത്തായി വ്യോമയാന വ്യവസായം അനിശ്ചിതത്വം നേരിടുകയാണ്. കഴിഞ്ഞ സെപ്തംബംറിൽ നിരവധി കൊമേഴ്സ്യൽ വിമാനങ്ങൾ ഇറാന് സമീപത്ത് എത്തിയതോടെ ജിപിഎസ് സിഗ്നൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെ ഒരു വിമാനം ഇറാന്റെ വ്യോമാതിർത്തിയിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ചിരുന്നു.
ജിപിഎസ് സിഗ്നൽ നഷ്ടപ്പെടുന്നതിന് പിന്നിൽ സ്പൂഫിംഗ് ആണോ എന്നുള്ള സംശയവും ഉയരുന്നുണ്ട്. കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പൈലറ്റുമാരുടെ സംഘടനയും, വിമാനക്കമ്പനികളും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
സ്പൂഫിംഗ് പിന്നിൽ?
മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലൂടെ പറക്കുന്ന വിമാനങ്ങൾക്ക് തുടക്കത്തിൽ ഒരു കൃത്രിമ ജിപിഎസ് സിഗ്നൽ ലഭിക്കും. ഈ സിഗ്നൽ സംവിധാനം വിമാനത്തിന്റെ അന്തർനിർമ്മിതമായ സംവിധാനത്തെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെ വിമാനത്തിന്റെ നാവിഗേഷൻ സംവിധാനം പൂർണമായും താറുമാറാകും.
വടക്കൻ ഇറാഖിനും അസർബൈജാനിലെ എർബിലിന് സമീപവും നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരാണ് ഇതിന് പിന്നിലെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഈ മേഖലകളിൽ മിലിട്ടറി ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ വിന്യസിക്കുന്നതിനാൽ ജാമിംഗും സ്പൂഫിംഗും സംഭവിക്കാമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |