ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മദ്ധ്യപ്രദേശ് പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് കമൽനാഥിനെ മാറ്റി. നിലവിൽ വർക്കിംഗ് പ്രസിഡന്റായ ജിടു പത്വാരിയാണ് പുതിയ അദ്ധ്യക്ഷൻ. ഉമംഗ് സിംഗാറിനെ നിയമസഭാ കക്ഷി നേതാവായും ഉപനേതാവായി ഹേമന്ത് കട്ടാരെയെയും നിയമിച്ചു.
ഉടൻ നിലവിൽ വരുന്ന വിധമാണ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുതിയ ഭാരവാഹികളെ നിയമിച്ചത്.
അതേസമയം, ഛത്തീസ്ഗഡിൽ ദീപക് ബൈജ് അദ്ധ്യക്ഷനായി തുടരും. നിയമസഭാ കക്ഷി നേതാവായി ചരൺ ദാസ് മഹന്തിനെ നിയമിച്ചു.
ഇൻഡോർ സ്വദേശിയായ ജിടു പത്‌വാരി 2020ലെ കമൽനാഥ് സർക്കാരിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 2013, 2018 വർഷങ്ങളിൽ റൗ മണ്ഡലത്തിലെ എം.എൽ.എയായിരുന്നു. നിലവിൽ എ.ഐ.സി.സി സെക്രട്ടറിയും പാർട്ടി ദേശീയ വക്താവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |