SignIn
Kerala Kaumudi Online
Sunday, 01 September 2024 4.43 AM IST

അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു

Increase Font Size Decrease Font Size Print Page
v

മൗമേർ: കിഴക്കൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വ സ്‌ഫോടനത്തെ തുടർന്ന് 2,000-ത്തിലധികം താമസക്കാരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ മൗണ്ട് ലെവോടോബി ലാക്കി-ലാക്കിയിലാണ് തിങ്കളാഴ്ച സ്‌ഫോടനം ഉണ്ടായത്. ചൊവ്വാഴ്ച അഗ്നിപർവ്വതത്തിൽ നിന്ന് മറ്റൊരു സ്ഫോടനം അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്,

സ്ഫോടനങ്ങളിൽ നിന്നുള്ള അഗ്നിപർവ്വത ചാരം ലെവോടോബി ലക്കി-ലാക്കി പർവതത്തിന് സമീപമുള്ള രണ്ട് ഉപജില്ലകളെ ബാധിച്ചു, 2,200 ൽ അധികം താമസക്കാരെ പ്രാദേശിക സർക്കാരുകൾ സ്ഥാപിച്ച താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റി. കഴിഞ്ഞ മാസം സുമാത്ര ദ്വീപിലെ മൗണ്ട് മെറാപ്പി പൊട്ടിത്തെറിക്കുകയും 23 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇന്തോനേഷ്യയിൽ ഏകദേശം 130 സജീവ അഗ്നിപർവ്വതങ്ങളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.