SignIn
Kerala Kaumudi Online
Sunday, 01 September 2024 4.51 AM IST

ബിടിഎസിനെ കാണണമെന്ന് മോഹം; കൊറിയയിലേക്ക് കടക്കാൻ പെൺകുട്ടികൾ കൈയ്യിൽ കരുതിയത് 14,000രൂപ, പിന്നാലെ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്

Increase Font Size Decrease Font Size Print Page
bts

ചെന്നൈ: വിഖ്യാത കൊറിയൻ ഗായകസംഘമായ ബിടിഎസിനെ കാണുന്നതിനായി വീടുവിട്ടിറങ്ങിയ 13 വയസുകാരായ മൂന്ന് പെൺകുട്ടികളെ കാട്പാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് തമിഴ്നാട് കരൂർ സ്വദേശികളായ പെൺകുട്ടികളെ വീടുകളിൽ നിന്നും കാണാതായത്. വിശാഖപട്ടണത്തെത്തി അവിടെ നിന്ന് കപ്പൽ കയറി കൊറിയയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. 14,000 രൂപയുമായാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.

ബിടിഎസിനെ കാണുന്നതിനായി ഒരുമാസം മുൻപ് തന്നെ നാടുവിടാനായിരുന്നു ഇവരുടെ പ്ലാൻ. തമിഴ്നാട് ഈറോഡിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിൻ കയറി, അവിടെ നിന്ന് എങ്ങനെയെങ്കിലും വിശാഖപട്ടണത്ത് എത്തി. പിന്നീട് കപ്പൽക്കയറി കൊറിയയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ ചെന്നൈയിൽ എത്തുന്നതിന് മുൻപുതന്നെ പൊലീസ് കുട്ടികളെ കണ്ടെത്തുകയായിരുന്നു.

ആദ്യ ആവേശം മാറിയപ്പോൾ പരിഭ്രമിച്ചുപോയ പെൺകുട്ടികൾ തിരികെ വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ, വെല്ലൂരിനടുത്തുള്ള കാട്പാടി സ്റ്റേഷനിൽനിന്നാണ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പൊലീസ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ ഇപ്പോൾ വെല്ലൂരിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ മാതാപിതാക്കളെത്തിയശേഷം നാട്ടിലേക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

ഈ മാസം നാലിനാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയത്. ഈറോഡിലെത്തി ചെന്നൈയിലേക്കുള്ള ട്രെയിൻ കയറി. രണ്ടു ഹോട്ടലുകളിൽ മുറി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. മൂന്നാമത്തെ ഹോട്ടലിൽ 1,200 രൂപയ്ക്ക് മുറിയെടുത്തു. ചെന്നൈയിൽ എത്തിയതിന് പിന്നാലെ കുട്ടികൾക്ക് തളർച്ച അനുഭവപ്പെടുകയും പിറ്റേന്ന് നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. തിരികെയുളള യാത്രയ്ക്കിടെ കാട്പാടി സ്റ്റേഷനിൽ ഭക്ഷണം വാങ്ങാനിറങ്ങി. ഇതിനിടെ പെൺകുട്ടികൾ സഞ്ചരിച്ചിരുന്ന ട്രെയിൻ പോയി. ഇതോടെ സ്റ്റേഷനിൽ നിൽക്കുന്ന പെൺകുട്ടികളെ സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, BTS, CHENNAI, GIRLS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.