SignIn
Kerala Kaumudi Online
Sunday, 01 September 2024 5.01 AM IST

ചങ്ങനാശേരിയിലെ ടാക്‌സി ഡ്രൈവർ വധം; മഹാരാഷ്ട്രക്കാരന്റെ ജീവപര്യന്തം ശരിവച്ചു

Increase Font Size Decrease Font Size Print Page

കൊച്ചി: ചങ്ങനാശേരിയിലെ ടാക്‌സി ഡ്രൈവറായിരുന്ന അഷ്‌റഫിനെ തൊടുപുഴയിലേക്ക് ഓട്ടംവിളിച്ചു വഴിമദ്ധ്യേ കൊലപ്പെടുത്തിയെന്ന കേസിൽ മൂന്നാംപ്രതി മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ഏക്‌നാഥ് ജാധവിനു ജീവപര്യന്തം തടവും ഒരുലക്ഷംരൂപ പിഴയും വിധിച്ച തൊടുപുഴ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 2001 ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി മുനിസിപ്പൽ ടാക്‌സി സ്റ്റാൻഡിൽനിന്ന് മറ്റ് മൂന്നുപ്രതികളുമായി ചേർന്നു പ്രതി ടാറ്റാ സുമോ വാടകയ്‌ക്കെടുത്തെന്നും കുഴിമറ്റത്ത് എത്തിയപ്പോൾ ഓട്ടത്തിനിടെ ഡ്രൈവർ അഷ്‌റഫിനെ കൊലപ്പെടുത്തിയെന്നുമാണ് കേസ്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് സ്വദേശമായ മഹാരാഷ്ട്രയിലേക്കു കടന്ന പ്രതികൾ അവിടെ വാഹനം വിറ്റെന്നാണ് പ്രോസിക്യൂഷൻ കേസ്.

2014 നവംബർ 19ലെ സെഷൻസ് കോടതി വിധിക്കെതിരെ സഞ്ജയ് നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ശിക്ഷ ശരിവച്ചത്. കേസിൽ പ്രതിയുടെ പങ്കാളിത്തം പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽനിന്ന് സംശയാതീതമായി തെളിഞ്ഞെന്ന് കോടതി പറഞ്ഞു. അഷ്‌റഫിന്റെ മരണത്തിൽ പ്രതിക്ക് മുഖ്യപങ്കുണ്ടെന്ന് വിലയിരുത്തിയ കോടതി അപ്പീൽ തള്ളുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അലക്‌സ് എം. തോമ്പ്ര ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.