SignIn
Kerala Kaumudi Online
Sunday, 01 September 2024 5.25 AM IST

മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം, ജനത്തിന് കീശകീറും

Increase Font Size Decrease Font Size Print Page
stapm

കോട്ടയം : ചെറിയ തുകയുടെ മുദ്രപത്രങ്ങൾക്ക് ക്ഷാമം നേരിട്ടതോടെ ഇടപാടുകൾ നടത്താനാകാതെ സാധാരണക്കാർ നെട്ടോട്ടത്തിൽ.

കൂടുതൽ ആവശ്യമുള്ള 10,20 , 50, 100 രൂപയുടെ മുദ്രപത്രങ്ങളാണ് കിട്ടാക്കനി. സർക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ, സർട്ടിഫിക്കറ്റുകൾ, വാടകക്കരാർ, വിദ്യാഭ്യാസ ആവശ്യങ്ങൾ, വിവിധ നിർമാണ കരാറുകൾ എന്നിവയ്ക്കായാണ് മുദ്രപത്രം വാങ്ങാൻ ആളുകൾ എത്തുന്നത്. എന്നാൽ തീർന്നുപോയെന്ന മറുപടിയാണ് ലഭിക്കുന്നത്. 500 രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങളാണ് കിട്ടാനുള്ളത്. നിലവിൽ 100 രൂപയുടെ ആവശ്യമുള്ളവർക്ക് വെണ്ടർമാർ 10 രൂപ പത്രത്തിൽ 100 രൂപ സ്റ്റാമ്പ് സീൽ ചെയ്ത് റീവാല്യുവേറ്റ് ചെയ്താണ് നൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന പത്രത്തിൽ വിദേശരാജ്യങ്ങളിലേയ്ക്കുള്ള അഫിഡഫിറ്റുകളും കോൺസലേറ്റുമായ ബന്ധപ്പെട്ട കരാറുകൾക്കും സ്വീകരിക്കുന്നില്ല. ഇത് വിദേശത്തെയ്ക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നു.

കാര്യം നടക്കണേൽ 500 വേണം

10 രൂപ പത്രത്തെ റീവാല്യുവേറ്റ് ചെയ്യ്ത് 100 രൂപ ആക്കുമ്പോൾ കിട്ടുന്ന 90 രൂപ സർക്കാരിലേയ്ക്കാണ് പോകുന്നത്. സാധാരണക്കാരന് വാടകച്ചീട്ട് തയ്യാറാക്കുന്നതിന് 100 രൂപ പത്രം മതിയെങ്കിൽ 500 രൂപയുടെ വാങ്ങി നൽകേണ്ട ഗതികേടിലാണ്. ഇപ്പോൾ നെൽ കർഷകർ, കർഷക സമിതികൾ എന്നിവർ സർക്കാരുമായി 200 രൂപ പത്രവുമായി ഉടമ്പടി വയ്ക്കുന്ന സമയമാണ്. ലഭ്യതക്കുറവ് മൂലം 500 രൂപ പത്രത്തിലാണ് എഗ്രിമെന്റ് ചെയ്യുന്നത്.

ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ എത്രയും പെട്ടെന്ന് വിപണിയിൽ ലഭ്യമാക്കണമെന്നും പൊതുജന ആവശ്യം മുൻനിറുത്തി ഇക്കാര്യത്തിൽ സർക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയണം.

രാജേഷ്, വാകത്താനം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.