SignIn
Kerala Kaumudi Online
Sunday, 01 September 2024 5.25 AM IST

വെടിനിറുത്തൽ നിർദ്ദേശം: ഹമാസിനെ തള്ളി നെതന്യാഹു, റാഫയിൽ ആക്രമണം ഉടൻ

Increase Font Size Decrease Font Size Print Page
pic

ടെൽ അവീവ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് മുന്നോട്ടുവച്ച നാലര മാസത്തെ (135 ദിവസം) വെടിനിറുത്തൽ നിർദ്ദേശം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കുള്ളിൽ ഗാസയിൽ പൂർണ വിജയം നേടുമെന്ന് അവകാശപ്പെട്ട നെതന്യാഹു തെക്കൻ ഗാസയിലെ റാഫയിലേക്ക് കടക്കാൻ തയ്യാറാകാൻ സൈന്യത്തിന് നിർദ്ദേശം നൽകി. ഹമാസുമായുള്ള ചർച്ചകൾ എങ്ങുമെത്തില്ല. അവരുടെ നിബന്ധനകൾ വിചിത്രമാണ്. കരാറുകൾക്ക് ചർച്ചകൾ തുടരുന്നുണ്ട്. സമ്പൂർണവും അന്തിമവുമായ വിജയമല്ലാതെ മ​റ്റൊരു പരിഹാരവുമില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

അതേസമയം, ഈജിപ്റ്റിന്റെയും ഖത്തറിന്റെയും മദ്ധ്യസ്ഥതയിലുള്ള സമവായ ചർച്ചകൾ തുടരുകയാണ്. മൂന്ന് ഘട്ടങ്ങളായുള്ള വെടിനിറുത്തൽ കാലയളവിനിടെ ബന്ദികളെ മുഴുവൻ മോചിപ്പിക്കാമെന്നും പകരം ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായും പിന്മാറണമെന്നും പാലസ്തീനിയൻ തടവുകാരെ മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു. 27,800ലേറെ പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്.

ഭയത്തോടെ റാഫ

തെക്കൻ ഗാസയിലെ ഖാൻ യൂനിസ് അടക്കമുള്ള നഗരങ്ങളിൽ കര ആക്രമണം തുടരുന്ന ഇസ്രയേൽ സൈന്യം റാഫ നഗരത്തിൽ പ്രവേശിക്കുന്നത് ഗാസയിലെ മാനുഷിക ദുരിതം ഇരട്ടിയാക്കും. വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്ത പതിനായിരങ്ങൾ റാഫയിലുണ്ട്. 24 ലക്ഷത്തോളം വരുന്ന ഗാസയിലെ ജനസംഖ്യയുടെ പകുതിയിലേറെയും റാഫയിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്നാണ് കണക്ക്.

അഭയാർത്ഥി ക്യാമ്പുകളാൽ നിറഞ്ഞ റാഫയിൽ മനുഷ്യർ തിങ്ങി നിറഞ്ഞ് മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയുകയാണ്. പകർച്ചവ്യാധികളും പടരുന്നു. ഇവിടേക്ക് ഇസ്രയേൽ സൈന്യം കരമാർഗം ആക്രമണം തുടങ്ങിയാൽ മരണസംഖ്യ ഭയാനകമാം വിധം ഉയരുമെന്ന് യു.എന്നും മുന്നറിയിപ്പ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.