SignIn
Kerala Kaumudi Online
Sunday, 01 September 2024 4.48 AM IST

എക്‌സാലോജിക്കിന്റെ ഹർജി 12ന് പരിഗണിക്കും

Increase Font Size Decrease Font Size Print Page
kaumudi

തിരുവനന്തപുരം: മാസപ്പടി കേസിൽ എസ്.എഫ്‌.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. എസ്.എഫ്‌.ഐ.ഒ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിർകക്ഷികളാക്കി അഡ്വ. മനു പ്രഭാകർ കുൽക്കർണി മുഖേനയാണ് എക്സാലോജിക് ഹർജി നൽകിയത്. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്‌.ഐ.ഡി.സി നൽകിയ സമാന ഹർജി കേരള ഹൈക്കോടതി അനുവദിച്ചിരുന്നില്ല.

സതീശന്റെ ബുദ്ധി : സുരേന്ദ്രൻ

മാസപ്പടി കേസിൽ എക്‌സാലോജിക്ക് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചതിന് പിന്നിൽ വി.ഡി. സതീശന്റെ വളഞ്ഞ ബുദ്ധിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കോട്ടയത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു. സതീശനും മാസപ്പടി കിട്ടിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. കൈകൾ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രി മാസപ്പടി കേസ് അന്വേഷണം തടസപ്പെടുത്താൻ എന്തിനാണ് ശ്രമിക്കുന്നത്. മടിയിൽ കനമുള്ളത് കൊണ്ടാണ് സ്റ്റേ തേടി കോതിയിയെ സമീപിച്ചത്. അച്ഛനും മകളും അന്വേഷണത്തോട് സഹകരിക്കുകയാണ് വേണ്ടത്. മുൻ പ്രതിപക്ഷ നേതാവിനും പ്രമുഖ യു.ഡി.എഫ് നേതാക്കൾക്കും പണം കിട്ടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 10 KILLED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.