SignIn
Kerala Kaumudi Online
Sunday, 01 September 2024 5.03 AM IST

മന്ത്രി ബിന്ദു മിനിമം മര്യാദ പോലും കാണിച്ചില്ല; തനിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത് നിരോധിത സംഘടനയെ ഉപയോഗിച്ച്

Increase Font Size Decrease Font Size Print Page
arif-muhammed-khan

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പങ്കെടുത്തതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗത്തിൽ പങ്കെടുക്കാൻ മന്ത്രിക്ക് അധികാരമില്ലെന്നത് സംബന്ധിച്ച് ഹൈക്കോടതി വിധിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


മന്ത്രി മിനിമം മര്യാദ പോലും കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, തനിക്കെതിരെ എസ് എഫ് ഐ പ്രവർത്തകർ എ കെ ജി സെന്ററിന് മുന്നിൽ കരിങ്കൊടി കാണിച്ചതിനെക്കുറിച്ചും ഗവർണർ പ്രതികരിച്ചു. എസ് എഫ് ഐ - പോപ്പുലർ ഫ്രണ്ട് കൂട്ടുകെട്ടാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിരോധിത സംഘടനയെ ഉപയോഗിച്ചാണ് തനിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിസി നിയമന സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്നതിനാണ് യോഗം ചേർന്നത്. യോഗത്തിൽ വൈസ് ചാൻസലർക്ക് പകരം മന്ത്രിയായിരുന്നു അദ്ധ്യക്ഷത വഹിച്ചത്. കൂടാതെ ഗവർണറുടെ നിർദേശങ്ങൾ തള്ളി പ്രമേയം പാസാക്കുകയും ചെയ്തു. ഗവർണർ നിർദേശം നൽകിയത് പ്രകാരമായിരുന്നു വി സി യോഗം വിളിച്ചത്. എന്നാൽ വിസി എത്തുന്നതിന് മുമ്പ് തന്നെ മന്ത്രിയെത്തി രജിസ്ട്രാറുടെ കസേരയിലിരിക്കുകയും താനാണ് അദ്ധ്യക്ഷത വഹിക്കുന്നതെന്ന് അറിയിക്കുകയുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARIF MUHAMMED KHAN, MINISTER BINDU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.