SignIn
Kerala Kaumudi Online
Sunday, 01 September 2024 4.44 AM IST

ചൂടിൽ മധുരിക്കുന്നില്ല പൈനാപ്പിൾ കൃഷി

Increase Font Size Decrease Font Size Print Page
pine

കോട്ടയം : കനത്ത ചൂടിൽ ഉത്പാദനം കുറഞ്ഞതോടെ ലാഭം പ്രതീക്ഷിച്ച് കൃഷിയിറക്കിയ പൈനാപ്പിൾ കർഷകർ പ്രതിസന്ധിയിൽ. മുൻവർഷങ്ങളേക്കാൾ കടുത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഇതോടെ കൈത ചെടികൾ വേഗത്തിൽ ഉണങ്ങാൻ തുടങ്ങി. മുൻ വർഷങ്ങളിൽ ചൂടുണ്ടായിരുന്നെങ്കിലും ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു.ചെടികൾ വാടി ഫംഗസ് രോഗം വന്ന തോട്ടത്തിലെ കൈതയ്ക്ക് സമാനമായി. പല കർഷകരുടെയും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്. വളം ലഭിക്കുന്നതിനും ക്ഷാമം നേരിടുന്നുണ്ട്. ഓരോ സീസണിലും വളത്തിന്റെ വിലയിൽ വർദ്ധനവുണ്ടാകും. പൊട്ടാഷ്, ഫാക്ടംഫോസ്, യൂറിയ, മസൂറി, മഗ്‌നീഷ്യം എന്നിവയാണ് കൃഷിയ്ക്കായി ഉപയോഗിക്കുന്ന വളങ്ങൾ. മഴ എന്നുപെയ്യുമെന്ന് ഉറപ്പില്ലാത്തതിനാൽ വെള്ളത്തിനായും തണലിനായും മറ്റ് മാർഗങ്ങളെ ആശ്രയിക്കണം. നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണ് തണലൊരുക്കുന്നത്. വിപണിയിൽ മികച്ച ആവശ്യകതയുള്ള സമയത്ത് ഉത്പാദനം കുറയുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കർഷകർ.

ഉത്പാദനത്തിൽ 50% കുറവ്
നിലവിൽ പൈനാപ്പിളിന് മാർക്കറ്റിൽ 50 രൂപയാണ് വില. എന്നാൽ കർഷകന് കിട്ടുന്നതാകട്ടെ 35 രൂപയും. ഇതിനിടെയാണ് ചൂട് വില്ലനായത്. ഉത്പാദനത്തിൽ 50 % കുറവാണുണ്ടായത്. ഉണക്ക് തടയാനുള്ള മാർഗങ്ങൾക്കും ജലസേചനത്തിനുമായി അധികം തുകയും ചെലവിടേണ്ടി വരുന്നു. ഒരു ചെടിയ്ക്ക് 810 രൂപയോളം വരും. വരാനിരിക്കുന്നത് വിഷു, റംസാൻ വിപണിയാണ്. ഈ സമയം സാധാരണ ഉത്പാദനം വർദ്ധിക്കേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായി പൈനാപ്പിൾ കൊണ്ടുപോകുന്നത്.

എറണാകുളം കഴിഞ്ഞാൽ കോട്ടയം

എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ലയാണ് കോട്ടയം. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും ജില്ലയിൽ നിന്നുള്ള കൈതച്ചക്കയാണ് എത്തിക്കുന്നത്.

ചൂടിന്റെ വില്ലത്തരം

 കൈതച്ചക്കൾ മൂക്കുംമുന്നേ പഴുത്ത് നശിക്കും

 കൈതച്ചെടികൾ കരിയുന്നു,​ വളർച്ച മുരടിപ്പ്

 പാകമായാലും തൂക്കം കുറവ്

 വിപണി വില : കിലോയ്ക്ക് 50 രൂപ

ആഭ്യന്തര ഉപഭോഗം കഴിഞ്ഞും ഏറെ കയറ്റുമതി സാദ്ധ്യതയുള്ള ഫലമാണ് പൈനാപ്പിൾ. പൈനാപ്പിൾ ഉപയോഗിച്ച് മൂല്യവർദ്ധിത വസ്തുക്കൾ ഉണ്ടാക്കാനുള്ള സംവിധാനം ഉണ്ടെങ്കിൽ മാത്രമേ സ്ഥായിയായ നിലനിൽപ്പ് സാദ്ധ്യാമാകൂ'

സജിമോൻ, കർഷകൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.