SignIn
Kerala Kaumudi Online
Sunday, 01 September 2024 5.04 AM IST

നായ്ക്കളുടെ കാവലാൾ  നായ്ക്കൾക്കായി ആശ്രയ കേന്ദ്രമൊരുക്കണം അതാണ് പോളിനയുടെ ആഗ്രഹം

Increase Font Size Decrease Font Size Print Page
polina

വർക്കല : തെരുവ് നായ് ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലും റോഡിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കൾക്ക് കഴിഞ്ഞ 12 വർഷക്കാലമായി സംരക്ഷണമൊരുക്കുകയാണ് റഷ്യൻ വനിത പോളിന. അപകടത്തിൽപ്പെട്ട് കൈയൊഴിയുമ്പോഴും കൊല്ലാൻ മുതിരുമ്പോഴുമാണ് പോളിന ഇവർക്ക് ആശ്രയമാകുന്നത്. നാളിതുവരെ എണ്ണാവുന്നതിലധികം അപകടത്തിൽപ്പെട്ട നായ്ക്കളെ പോളിന പരിചരിച്ചു വരുന്നു. പരിക്കേറ്റ് സുഖം പ്രാപിച്ചു വരുന്ന 25 ഓളം നായ്ക്കൾ പോളിനയുടെ കൂടെയുണ്ട്. അപകടം പറ്റിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നായ്ക്കളുടെ കാര്യങ്ങൾ പറയുന്നതിനും സഹായം അഭ്യർത്ഥിക്കുന്നതിനുമായി ഒട്ടനവധി കോളുകൾ പോളിനയ്ക്ക് വരാറുണ്ട്. നായ്ക്കൾക്കായി ഒരു ആശ്രയ കേന്ദ്രമൊരുക്കണമെന്നതാണ് പോളിനയുടെ ആഗ്രഹം. എന്നാൽ ഇതിന് സ്ഥലം കണ്ടെത്തുന്നതാണ് ബുദ്ധിമുട്ട്. വിദേശിയായതിനാൽ ഒരു മാസത്തേക്ക് വീടെടുത്താൽ 40,000 രൂപയോളം മാസവാടകയായി ചോദിക്കുന്നു, 11 മാസത്തെ വാടക മുൻകൂറായടയ്ക്കുകയും വേണം. കോടീശ്വരിയല്ലാത്തതിനാൽ ഇത് സാദ്ധ്യമാകുന്നില്ലെന്ന് പോളിന പറയുന്നു.

രാവിലെ 5 മണി മുതൽ ആരംഭിക്കുന്ന പോളിനയുടെ ഒരു ദിവസം രാത്രി 12 വരെ തുടരും. 6 കിലോമീറ്റർ ചുറ്റളവിലുള്ള നായ്ക്കൾക്ക് ഇവർ ദിനവും ഭക്ഷണം നൽകുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങൾ ഭരണകൂടം ചെയ്യേണ്ടതുണ്ടെന്നാണ് പോളിന പറയുന്നത്. കഴിഞ്ഞ ദിവസം ഇടവയിൽ കൈകാലുകൾ കെട്ടി ടാറിൽ മുങ്ങിയ നിലയിൽ കണ്ട തെരുവ് നായയെയും പോളിന പരിചരിച്ചു വരികയാണ്. തെരുവ് നായ്ക്കളെല്ലാം അപകടകാരികളല്ല. നായ്ക്കളെ സംരക്ഷിക്കുന്ന ഒരു സംസ്കാരം സമൂഹം ഉൾക്കൊള്ളേണ്ടതുണ്ടെന്ന് അമ്പത്തിരണ്ടുകാരിയായ പോളിന പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.