SignIn
Kerala Kaumudi Online
Sunday, 01 September 2024 5.04 AM IST

പൊതുശ്‌മശാനങ്ങളുടെ കുറവ്: ആറടിമണ്ണിനും അനിശ്ചിതത്വം!

Increase Font Size Decrease Font Size Print Page
cre

കൊല്ലം: അന്ത്യയാത്രയ്ക്ക് ആറടി മണ്ണിനായുള്ള പിന്നാക്കക്കാരുടെ യാത്ര അനിശ്ചിതമായി നീളുന്നു. ജില്ലയിൽ പൊതുശ്‌മശാനങ്ങളുടെ കുറവാണ് സംസ്‌കാര ചടങ്ങുകൾ അവസാന നിമിഷം അനിശ്ചിതത്വത്തിലേയ്ക്ക് തള്ളിവിടുന്നത്.

ജില്ലയിലെ വിവിധ സമുദായങ്ങൾക്ക് ആവശ്യത്തിന് ശ്‌മശാനങ്ങൾ ഉണ്ടെങ്കിലും പാർശ്വവത്കരിക്കപ്പെട്ട ഒരു വലിയ വിഭാഗത്തിന്റെ സംസ്‌കാര ചടങ്ങുകൾ പൊതുശ്‌മശാനങ്ങളുടെ അഭാവത്തിൽ പ്രതിസന്ധിയിലാവുകയാണ്.

ലൈഫ് പദ്ധതിയിൽ സ്ഥലപരിമിതികളിൽ ഞെരുങ്ങി താമസിക്കുന്നവരുടെയും കോളനി നിവാസികളുടെയും സംസ്‌കാര ചടങ്ങുകളാണ് പലപ്പോഴും വീടിന്റെ അസ്‌തിവാരത്തോട് ചേർന്ന് അവസാനിപ്പിക്കേണ്ടിവരുന്നത്. വീടിന്റെ ഒരുഭാഗം ഇടിച്ചും കുഴിയെടുത്തും മൃതദേഹങ്ങൾ മറവ് ചെയ്‌ത സംഭവങ്ങളും നിരവധിയാണ്.

കൊല്ലം കോർപ്പറേഷനിൽ പോളയത്തോട് വിശ്രാന്തിയുൾപ്പെടെ മൂന്ന് പൊതുശ്‌മശാനങ്ങളാണുള്ളത്. പുനലൂർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളിലും ഓരോ പൊതുശ്‌മശാനം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ജില്ലയിലെ മറ്റ് രണ്ട് മുനിസിപ്പാലിറ്റികളായ പരവൂരും കൊട്ടാരക്കരയിലും പൊതുശ്‌മശാനങ്ങളുണ്ടെങ്കിലും നിലവിൽ പ്രവർത്തിക്കുന്നില്ല.

ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിൽ അഞ്ചിടത്ത് മാത്രമാണ് പൊതുശ്‌മശാനങ്ങളുള്ളത്. രണ്ടിടത്ത് സ്ഥലം വാങ്ങിയെങ്കിലും തുടങ്ങാനായിട്ടില്ല. അടിസ്ഥാന ആവശ്യമായിരുന്നിട്ടുപോലും പൊതുശ്മശാനങ്ങളോട് തദ്ദേശസ്ഥാപനങ്ങൾ അകലം പാലിക്കുന്നത് തുടരുകയാണ്.

പണം നീക്കിവയ്ക്കും പക്ഷെ പണിയില്ല

 പൊതുശ്മശാനങ്ങൾക്കായി എല്ലാ വർഷവും പഞ്ചായത്തുകൾ പണം നീക്കിവയ്ക്കും

 എന്നാൽ പദ്ധതികൾ യാഥാർത്ഥ്യമാകാറില്ല

 രണ്ടും മൂന്നും സെന്റിൽ താമസിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്

 ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും പൊതുശ്മശാനം ഇല്ല

 രണ്ട് മുനിസിപ്പാലിറ്റികളിൽ പൊതുശ്മശാനം അടഞ്ഞുകിടക്കുന്നു

 പൊതുശ്‌മശാനങ്ങൾ അടച്ചുപൂട്ടിക്കാനും ഒരു വിഭാഗം രംഗത്ത്

ജില്ലയിൽ ഗ്രാമപഞ്ചായത്തുകൾ - 68

പൊതുശ്മശാനങ്ങളുള്ളത് - 5 ഇടങ്ങളിൽ

ഇത് വലിയ സാമൂഹ്യ പ്രശ്‌നമാണെന്ന് ആരും തിരിച്ചറിയുന്നില്ല. ചിലരുടെ ഇടപെടലിൽ പ്രവർത്തനം നിറുത്തിച്ച ഒരു പൊതുശ്‌മശാനം പ്രക്ഷോഭത്തിലൂടെ അടുത്തിടെ തുറപ്പിച്ചു. ഈ ആവശ്യമുന്നയിച്ച് സമരം ശക്തിപ്പെടുത്തും.

പട്ടികജാതി ക്ഷേമസമിതി പ്രവർത്തകൻ

നിലവിൽ കൊല്ലം കോർപ്പറേഷന്റെ പൊതുശ്‌മാനമാണ് മറ്റ് പ‌ഞ്ചായത്തുകൾ ആശ്രയിക്കുന്നത്. ജനപ്രതിനിധിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ കത്തും പരേതന്റെ തിരിച്ചറിയൽ രേഖകളും ഹാജരാക്കിയാൽ മതിയാകും. അസ്വാഭാവിക മരണമായാൽ പൊലീസിന്റെ അനുമതി വേണ്ടിവരും.

കോർപ്പറേഷൻ അധികൃതർ

അജ്ഞാത മൃതദേഹങ്ങൾ വേണ്ടവിധം മറവ് ചെയ്യാതിരുന്നതാണ് ചില സ്ഥലങ്ങളിൽ എതിർപ്പിനിടയാക്കിയത്. തെരുവ് നായ്‌ക്കൾ മണ്ണ് മാന്തി മൃതദേഹത്തിന്റെ ഭാഗങ്ങൾ കടിച്ചെടുത്ത് പുറത്തിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പൊതുശ്‌മശാനത്തിന് സമീപത്തെ താമസക്കാർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.