SignIn
Kerala Kaumudi Online
Sunday, 01 September 2024 4.59 AM IST

സംസ്ഥാന സർക്കാർ ജാതി സെൻസസിലൂടെ നീതി നടപ്പാക്കണം: ദീപുരവി

Increase Font Size Decrease Font Size Print Page
deepu

അരുവിപ്പുറം: ഒരു നൂറ്റാണ്ടായി തുടരുന്ന അനീതി അവസാനിപ്പിക്കാൻ ജാതി സെൻസസിന് സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ആവശ്യപ്പെട്ടു. 136-ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ദീപു രവി.

45 ശതമാനം ഹിന്ദുക്കൾ ഏതൊക്കെ സമുദായത്തിലും ഉപവിഭാഗങ്ങളിലും വരുന്നുവെന്നതിന് യാതൊരു കണക്കുമില്ല. സുപ്രീംകോടതിയിൽ ഡാറ്റ സമർപ്പിച്ചില്ലെങ്കിൽ ഈഴവ സമുദായത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം പോലും നഷ്ടപ്പെടാനിടയാവും.

അരുവികളുടെ തടങ്ങളിലാണ് ലോകത്തെ എല്ലാ വലിയ സംസ്കാരങ്ങളും രൂപപ്പെട്ടിട്ടുള്ളത്. അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുദേവൻ തുടക്കം കുറിച്ചത് ധർമ്മത്തിന്റേതായ വലിയൊരു സംസ്കാരത്തിനാണ്. എല്ലാവരും സഹോദരന്മാരെ പോലെ കഴിയുന്ന പ്രശാന്തമായ നാട് ആയിരുന്നു ഗുരുവിന്റെ സ്വപ്നം. അത് ഇനിയും നേടാനായിട്ടില്ല. അതിന് ഏറെ മാറ്റങ്ങളിലൂടെ കടന്നുപോകണം. മാറ്റങ്ങൾക്ക് തുടക്കമിടാൻ പറ്റിയ മണ്ണായതിനാൽ ഒരു സുപ്രധാന വിഷയം മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും മുന്നിൽ അവതരിപ്പിക്കാൻ ഈ വേദി ഉപയോഗിക്കുകയാണ്.

ആധുനിക കാലത്ത് എല്ലാം തീരുമാനിക്കപ്പെടുന്നത് കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ്. ഏറ്റവും വിലപപിടിപ്പുള്ള വസ്തു ഇന്ന് ഡാറ്റയാണ്. നിർഭാഗ്യവശാൽ ഈ ആയുധം ഇന്ന് വീണ്ടെടുക്കാൻ ആയിട്ടില്ല.

കഴിഞ്ഞ 93 വർഷമായി ഈഴവ,​ തീയ്യ വിഭാഗത്തിന്റെ സെൻസസ് എടുത്തിട്ടില്ല. ഇക്കാര്യം കേരളകൗമുദി കഴിഞ്ഞ ദിവസം മുഖപ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവകാശങ്ങൾ തരാം നിങ്ങൾ എത്രപേരുണ്ടെന്ന് ചോദിച്ചാൽ അത് ഉത്തരമില്ലാത്ത ചോദ്യമായി നിൽക്കും. ഞങ്ങൾ എത്ര പേരുണ്ടെന്ന് അറിയാൻ ഞങ്ങൾക്ക് അവകാശമില്ലേ. ഞങ്ങളിൽ എത്ര പേർ വിദ്യാസമ്പന്നരെന്നും എത്രപേർക്ക് അതിന്റെ കുറവുണ്ടെന്നും അറിയേണ്ടതാണ്. അത് അറിഞ്ഞാലേ പരിഹരിക്കാനാവൂ.

ഒരു പ്രമുഖ സമുദായത്തെ ദീർഘനാൾ അവരുടെ കണക്കെടുക്കാതെ അവഗണിച്ചാൽ അവർ നശിക്കാൻ മറ്റൊന്നും വേണ്ടെന്ന് അധികാരത്തിലിരിക്കുന്ന ചിലരെങ്കിലും ധരിക്കുകയും കാലാകാലങ്ങളിലായി അത് നടപ്പാക്കാതിരിക്കുകയുമാണ്. ന്യൂനപക്ഷങ്ങൾക്കും പട്ടികവിഭാഗങ്ങൾക്കും ഓരോ പത്ത് വർഷവും അവരുടെ ജനസംഖ്യ സംബന്ധിച്ച കൃത്യമായ കണക്ക് കിട്ടും. ഈഴവരുൾപ്പെട്ട ബാക്കി 45 ശതമാനം ഹിന്ദുക്കൾ ഏതെക്കെ സമുദായത്തിലും ഉപവിഭാഗങ്ങലിലും വരുന്നുവെന്നതിന് ഒരു കണക്കുമില്ല. കർമ്മശേഷിയുടെ കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും കരുത്തരായ മുഖ്യമന്ത്രിമാരിൽ പ്രമുഖനായ പിണറായി വിജയൻ ഈ അനീതി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം. അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിൽ നിന്ന് അതിനുള്ള നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ദീപുരവി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DEEPURAVI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.