ലക്നൗ: നാല്പത്തി രണ്ടിന്റെ ചെറുപ്പത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗിൽ അടിച്ചു തകർക്കുകയാണ് സാക്ഷാൽ എം.എസ് ധോണി!. മുംബയ് ഇന്ത്യൻസിനെതിരെ കളിച്ച കാമിയോയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർജയ്ന്റ്സിനെതിരെയും ഫിനിഷറുടെ റോളിൽ അടിച്ചു തകർക്കുകയായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ തല.വിന്റേജ് ധോണിയെ കൺകുളിർക്കെ കാണാനാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ലക്നൗവിനെതിരെ 9 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 28 റൺസാണ് ധോണി 311.11 സ്ട്രൈക്ക് റേറ്റിൽഅടിച്ചെടുത്തത്. 18-ാം ഓവറിന്റെ അവസാന പന്തിൽ ധോണി ക്രീസിൽ എത്തുമ്പോൾ 141/6 എന്ന നിലിയിലായിരുന്നു ചെന്നൈ. എന്നാൽ 20 ഓവർ അവസാനിക്കുമ്പോൾ 176ൽ എത്തി ചെന്നൈ. മത്സരത്തിൽ ചെന്നൈ 8 വിക്കറ്റിന് തോറ്റെങ്കിലും തലയാട്ടംകാണാനായതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ.
ഈ സീസണിൽ 20-ാം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ധോണിയാണ്. ഈ സീസണിൽ 20-ാം ഓവറിൽ ധോണി നേരിട്ടത് വെറും 16 പന്തുകളാണ്. നേടിയത് നാല് ഫോറും ആറ് സിക്സുമടക്കം 57 റൺസ്. 356.25 സ്ട്രൈക്ക്റേറ്റ്. ഐ.പി.എൽ ചരിത്രത്തിൽ 20-ാം ഓവറില്‍ ധോണി ഇതുവരെ നേരിട്ടത് 313 പന്തുകളാണ്. 246.64 സ്ട്രൈക്ക് റേറ്റിൽ അടിച്ചെടുത്തത് 772 റൺസും. 53 ഫോറുകളും 65 സിക്സറുകളുമാണ് 20-ാം ഓവറിൽ നിന്ന് ഇതുവരെ നേടിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |