തിരുവനന്തപുരം: ഇടവിട്ട് മഴപെയ്യുന്ന സാഹചര്യത്തിൽ കൊതുകുകൾ പെരുകാൻ സാദ്ധ്യതയുള്ളതിനാൽ മലമ്പനി പ്രതിരോധം ഊർജ്ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം. ഗർഭിണികൾ, ശിശുക്കൾ എന്നിവർക്ക് മലമ്പനി ബാധിച്ചാൽ സങ്കീർണമാകും. ചികിത്സിച്ചില്ലെങ്കിൽ ഗർഭാവസ്ഥയിൽ ഗുരുതരമായ അനീമിയ, മാതൃമരണം, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവുള്ള കുഞ്ഞുങ്ങൾ ഉണ്ടാകുക എന്നിവയ്ക്ക് കാരണമാകും.
അഞ്ചു വയസിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവരിലും കരുതൽ വേണം.അനോഫിലിസ് വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ് മലമ്പനി പരത്തുന്നത്. രോഗ ലക്ഷണങ്ങൾ കണ്ട് എത്രയും വേഗം ചികിത്സ തേടിയാൽ പൂർണമായും ഭേദമാക്കാം. ഏപ്രിൽ 25 ആണ് ലോക മലമ്പനി ദിനം.
ലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ കുളിര്, തലവേദന, പേശീവേദന, വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവർത്തിക്കുക, മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |