എം. ഡി. എച്ചിന്റെയും എവറസ്റ്റിന്റെയും ഉത്പന്നങ്ങൾ എഫ്. ഡി. എയും പരിശോധിക്കുന്നു
കൊച്ചി: േഹാങ്കോംഗിനും സിംഗപ്പൂരിനും പിന്നാലെ അമേരിക്കയിലും ഇന്ത്യൻ കറിപൗഡറുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയേറുന്നു. ക്യാൻസറിന് കാരണമാകുന്ന അപകടകരമായ രാസവസ്തുവായ എത്തിലിൻ ഓക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന വാർത്തകളെ തുടർന്ന് പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളായ എം. ഡി. എച്ച്, എവറസ്റ്റ് എന്നിവയുടെ വിവിധ ഉത്പന്നങ്ങളുടെ സാമ്പിളുകൾ യു. എസിലെ ഭക്ഷ്യ സുരക്ഷാ ഏജൻസിയായ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(എഫ്. ഡി. എ) ശേഖരിച്ചു. പുതിയ സാഹചര്യങ്ങളെ കുറിച്ച് എഫ്. ഡി. എയ്ക്ക് വ്യക്തമായ അറിവുണ്ടെന്നും നടപടി സ്വീകരിക്കാൻ അധിക വിവരങ്ങൾ തേടുകയാണെന്നും എഫ്. ഡി. എ വക്താവ് പറഞ്ഞു. ഇതിനിടെ ഇന്ത്യൻ കറിപൗഡറുകളിലെ രാസ മാലിന്യ സാന്നിദ്ധ്യം പരിശോധിക്കാൻ യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയും തയ്യാറെടുക്കുകയാണ്.
നിലവിൽ രണ്ട് കമ്പനികളാണ് ആരോപണം നേരിടുന്നതെങ്കിലും ഇന്ത്യയിൽ നിന്നുള്ള മറ്റ് സ്ഥാപനങ്ങളുടെ കറി പൗഡർ വില്പനയെയും പുതിയ സാഹചര്യം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷി രംഗത്ത് അതിമാരകമായ രാസവളപ്രയോഗം വ്യാപകമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇന്ത്യൻ കറിപൗഡറുകളിൽ കാൻസറിന് കാരണമാകുന്ന മാരകമായ കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ പ്രമുഖ കമ്പനികളായ എം. ഡി. എച്ച്, എവറസ്റ്റ് എന്നിവയുടെ നാല് ഉത്പന്നങ്ങൾ സിംഗപ്പൂരും ഹോങ്കോംഗും നിരോധിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും വടക്കേ അമേരിക്കയിലും വിപണിയുള്ള പ്രമുഖ ബ്രാൻഡുകളാണിത്.
സ്പൈസസ് േബാർഡ് അന്വേഷണം പുേരാഗമിക്കുന്നു
ഇന്ത്യൻ കറിപൗഡറുകളിലെ കീടനാശിനി സാന്നിദ്ധ്യത്തെ കുറിച്ച് ഇന്ത്യൻ നിയന്ത്രണ ഏജൻസിയായ സ്പൈസസ് േബാർഡിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വിദേശങ്ങളിലേക്ക് അയക്കുന്ന കറിപൗഡറുകളുടെയും മറ്റ് സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെയും ഗുണമേന്മാ പരിശോധനാ നടപടികൾ വ്യക്തമാക്കാൻ രണ്ട് കമ്പനികളോടും സ്പൈസസ് ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഉത്പന്നങ്ങളിലെ കീടനാശിനി സാന്നിദ്ധ്യം പരിശോധിക്കാനുള്ള സംവിധാനങ്ങളുടെ വിവരങ്ങളും ബോർഡ് തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |