കാസർകോട്: പത്മജ വേണുഗോപാലിന് മറുപടിയുമായി കാസർകോട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. താൻ പറഞ്ഞുതുടങ്ങിയാൽ പത്മജ വെളിയിലിറങ്ങി നടക്കില്ലെന്നും മരണം വരെയും താൻ കോൺഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്മജ പരസ്യ സംവാദത്തിനു തയ്യാറാകണം. 1973 മുതലുള്ള ചരിത്രം താൻ പറയും. അധികാരമില്ലാതെ പത്മജയ്ക്ക് പിടിച്ചുനിൽക്കാനാകില്ല. പത്മജ വിഷം കഴിച്ചുകിടന്ന കാര്യമൊക്കെ വിളിച്ചുപറയും. കെ.കരുണാകരന്റെ കുടുംബത്തിലെ മുഴുവൻ ചരിത്രവും വെളിപ്പെടുത്തും. പിതൃശൂന്യരാണ് തന്നെ ആക്ഷേപിക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസർകോട് മണ്ഡലത്തിൽ എത്തിയിരുന്ന പത്മജ വേണുഗോപാൽ രാജ്മോഹൻ ഉണ്ണിത്താൻ ജയിച്ചാൽ ബി.ജെ.പിയിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു. ഉണ്ണിത്താൻ നെറ്റിയിലെ കുറി മായിച്ചതിനെയും പരിഹസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |