ആലപ്പുഴ: ഇ.പി.ജയരാജനും പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് താൻ പറഞ്ഞതെല്ലാം 'ക്രിസ്റ്റൽ ക്ളിയറാ"ണെന്ന് ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ. ജയരാജൻ വിഷയത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെളിപ്പെടുത്തലിൽ കേന്ദ്ര നേതൃത്വത്തിനു അതൃപ്തിയുണ്ടായതായി പുറത്തുവന്ന വാർത്തയെ സംബന്ധിച്ച ചോദ്യത്തിന് തനിക്ക് അങ്ങനെയൊരു വിവരം ഇല്ലെന്ന് അവർ മറുപടി പറഞ്ഞു. വേണുഗോപാൽ ബി.ജെ.പിയെ നന്നാക്കാൻ ശ്രമിക്കണ്ട. കോൺഗ്രസിനെ നന്നാക്കാനും നേതാക്കൾ പാർട്ടിവിട്ടു പോകാതിരിക്കാനുമാണ് അദ്ദേഹത്തെ സംഘടനാ നേതൃരംഗത്ത് നിയോഗിച്ചിരിക്കുന്നത്. കഴിവുള്ളതു കൊണ്ടല്ല വേണുഗോപാൽ സംഘടനാ സെക്രട്ടറിയായത്. കെ.സി.വേണുഗോപാലും മുഖ്യമന്ത്രിയും സുഹൃത്തുക്കളാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |