കൊച്ചി: എഥിലീൻ ഓക്‌സൈഡിന്റെ (ഇ.ടി.ഒ) സാന്നിദ്ധ്യം മൂലം സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന്ഇന്ത്യൻ കറി മസാലകൾ തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് വ്യാപാരരംഗത്തുണ്ടായിട്ടുള്ള ആശങ്കകൾ ദൂരീകരിക്കണമെന്ന് ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.
മെഡിക്കൽ ഉപകരണങ്ങളും സുഗന്ധം വ്യഞ്ജനങ്ങൾ പോലെ ചില കാർഷിക ഉത്പ്പന്നങ്ങളും രോഗാണുമുക്തമാക്കാൻ ഉപയോഗിക്കുന്ന എഥിലീൻ ഓക്‌സൈഡ് ) ഒരു രാസ കീടനാശിനിയല്ല.
അമേരിക്കൻ പരിസ്ഥിതി സുരക്ഷ ഏജൻസി പറയുന്നതനുസരിച്ച്, ഇ.ടി.ഒ പ്രയോഗം നടത്തിയ സുഗന്ധവ്യഞ്ജനങ്ങൾ കഴിക്കുന്നതിൽ അപകടസാധ്യതയില്ല. കൂടാതെ, ഇ. ടി ഒ അതിവേഗം പരിസ്ഥിതിയിൽ അലിയുന്ന ഒരു അസ്ഥിര ജൈവ സംയുക്തമാണ്. പ്രയോഗത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ അവശിഷ്ടത്തിന്റെ അളവ് കുറയും.
അമേരിക്ക, കാനഡ, സിംഗപ്പൂർ തുടങ്ങി നിരവധി രാജ്യങ്ങൾ ഇ. ടി. ഒ ഉപയോഗം അംഗീകരിച്ചിട്ടുണ്ട്. അവിടങ്ങളിലേക്ക് ആവശ്യാനുസരണം ഇ.ടി.ഒ ഉപയോഗിച്ച് സംസ്‌കരിച്ച സുഗന്ധവ്യഞ്ജനങ്ങൾ വിതരണം ചെയ്യാൻ കഴിയാതെ വന്നാൽ ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ ഇന്ത്യയെ ബാധിക്കുമെന്ന് എ. ഐ. എസ്. ഇ. എഫ് ചെയർമാൻ സഞ്ജീവ് ബിഷ്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |