കൊല്ലം: മാർജിനൽ വർദ്ധനയുടെ പേരിൽ ഹയർ സെക്കൻഡറി ക്ലാസ് മുറികളിൽ കുട്ടികളെ കുത്തിനിറയ്ക്കരുതെന്ന് ഹയർ സെക്കൻഡറി സംയുക്താദ്ധ്യാപക സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹയർ സെക്കൻഡറിയിൽ ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണം 50 ആണ്. എന്നാൽ എല്ലാ വർഷവും 30 ശതമാനം വർദ്ധനവ് നൽകും. ഇതോടെ ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം 65 വരെയാകും. ഇത്രയും കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യം പല ക്ലാസ് മുറികൾക്കുമില്ല. ഇടുങ്ങി ഞെരുങ്ങിയ ക്ലാസ് മുറികളിലിരുന്ന് പഠിക്കുന്നത് വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് വിശദ പഠനത്തിലൂടെയേ സീറ്റ് വർദ്ധനവ് നടപ്പാക്കാവൂയെന്നും യോഗം ആവശ്യപ്പെട്ടു. എസ്.സതീഷ്, ശ്രീരംഗം ജയകുമാർ, കസ്മീർ തോമസ്, ഫിലിപ്പ് ജോർജ്, ജ്യോതി രഞ്ജിത്ത്, യൂജിൻ, എം.മനേഷ്, ജോജി വർഗീസ്, ഷിജു ജോൺ സാമുവൽ, ശ്രീകുമാർ കടയാറ്റ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |