ടെൽ അവീവ്: തങ്ങൾ മുന്നോട്ടുവച്ച വെടിനിറുത്തൽ കരാർ ഒരാഴ്ചയ്ക്കുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ തെക്കൻ ഗാസയിലെ റാഫയിൽ കരയാക്രമണം നടത്തുമെന്ന് ഇസ്രയേൽ ഹമാസിന് മുന്നറിയിപ്പ് നൽകിയെന്ന് റിപ്പോർട്ട്. അടുത്താഴ്ച ഈ സമയപരിധി അവസാനിക്കുമെന്ന് ചില ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചെങ്കിലും എന്നാണെന്ന് വ്യക്തമാക്കിയില്ല.
ഗാസയിൽ 40 ദിവസം വെടിനിറുത്താമെന്നാണ് ഇസ്രയേലിന്റെ നിർദ്ദേശം. ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതിന് ആനുപാതികമായി ഇസ്രയേലിലെ പാലസ്തീനിയൻ തടവുകാരെ വിട്ടയയ്ക്കുമെന്നും കരാറിൽ പറയുന്നു. കരാർ സംബന്ധിച്ച് ഈജിപ്റ്റിന്റെ തലസ്ഥാനമായ കയ്‌റോയിൽ തിങ്കളാഴ്ച ഖത്തർ, യു.എസ് തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങൾ ഹമാസ് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഹമാസ് ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |