ആലപ്പുഴ: ബി.ജെ.പി നേതാവും ആലപ്പുഴ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ചോദ്യംചെയ്യലിന് 9ന് രാവിലെ 11ന് ഹാജരാകാൻ ദല്ലാൾ ടി.ജി.നന്ദകുമാറിന് പുന്നപ്ര പൊലീസ് നോട്ടീസ് നൽകി. സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭ പത്തു ലക്ഷം രൂപ കൈപ്പറ്റിയെന്ന് നന്ദകുമാർ ആരോപിച്ചിരുന്നു. 2016ൽ ശോഭ ബി.ജെ.പി വിടാൻ തീരുമാനിച്ചിരുന്നെന്നും വടക്കാഞ്ചേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിരുന്നെന്നുമാണ് തിരഞ്ഞെടുപ്പ് സമയത്ത് നന്ദകുമാർ വെളിപ്പെടുത്തിയത്. നന്ദകുമാറിന്റെ മൊഴിയെടുത്തശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കേസിൽ ശോഭയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നന്ദകുമാറിന്റെ വാർത്താസമ്മേളനത്തിന്റെ വീഡിയോയും പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |