കൊട്ടാരക്കര : തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ സോഫ്റ്റ് വെയർ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടത്തണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. സോഫ്റ്റ് വെയർ ഹാക്ക് ചെയ്തതുകൊണ്ട് റേഡിയേഷൻ ചികിത്സ മുടങ്ങി രോഗികൾ വളരെയധികം ബുദ്ധിമുട്ടു നേരിടുന്നു. സൈബർ സെൽ നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ എല്ലാ വിഭാഗത്തിന്റെയും വിവരങ്ങൾ ഹാക്ക് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരായ കാൻസർ രോഗികൾ ആശ്രയിക്കുന്ന ആർ.സി.സിയിൽ ഇത്തരം സംഭവം ഉണ്ടായത് വളരെ ഗൗരവമായി കാണുകയും ശക്തമായ അന്വേഷണം നടത്തി ഹാക്ക് ചെയ്യാൻ ഉണ്ടായ കാരണങ്ങളെ കുറിച്ച്
പൊതുജനങ്ങളെ അറിയിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളുകയും റേഡിയേഷൻ ചികിത്സ എത്രയും വേഗം പുനരാരംഭിക്കുകയും ചെയ്യണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |