തൃശൂർ: സംഗീത നാടക അക്കാഡമി കുറെ വർഷമായി നടത്തിവരുന്ന അപകടവൈദ്യ ഇൻഷ്വറൻസ് സംബന്ധിച്ചുള്ള പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും അക്കാഡമിക്കും സർക്കാരിനുമെതിരായി കലാകാരന്മാരെ തിരിച്ചുവിടാനുള്ള രാഷ്ട്രീയപ്രേരിതമായ തന്ത്രം തിരിച്ചറിയണമെന്നും സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി. ഒരു സംസ്ഥാനത്തും സർക്കാർ സഹായത്തോടെ ഇത്തരം ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നില്ല. അപകടങ്ങൾക്ക് രണ്ട് ലക്ഷം രൂപയും മെഡിക്കൽ ക്ലെയിമിന് ഒരു ലക്ഷം രൂപയുമാണ് തുടക്കം മുതൽ കഴിഞ്ഞ വർഷം കവറേജ് ആയി ലഭിച്ചത്. ഈ വസ്തുത പൂർണ്ണമായി മറച്ചാണ് വ്യാജപ്രചാരണം. വരും വർഷങ്ങളിൽ കൂടുതൽ പേരിലേക്ക് ഇൻഷ്വറൻസ് പദ്ധതി എത്തിക്കാനാണ് അക്കാഡമി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |